കലബുറഗി ബസ് അപകടം; ഏഴ് പേർ മരിച്ചു, മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരു : ഗോവയിൽ അവധി കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ബസ് അപകടത്തിൽപ്പെടുകയും തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കലബുറഗി ജില്ലയിലെ കമലാപൂരിന് സമീപം ടെമ്പോയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും അവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

കഴിഞ്ഞയാഴ്ച ഒരു ബന്ധുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സെക്കന്തരാബാദിൽ നിന്നുള്ള ഒരു സംഘം ആളുകൾ ഗോവയിൽ വിനോദസഞ്ചാരത്തിനായി പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്, ബിദാർ-ശ്രീരംഗപട്ടണം ഹൈവേയിൽ കലബുറഗി ജില്ലയിലെ കമലാപൂർ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് രാവിലെ 6.30 ഓടെയാണ് സംഭവം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പാലത്തിന്റെ വശത്ത് ഇടിച്ച ബസ് അപകടത്തിന്റെ ആഘാതത്തിൽ റോഡിൽ നിന്ന് തെന്നിമാറി. അപകടസമയത്ത് ബസിൽ 35 ഓളം യാത്രക്കാർ ഉണ്ടായിരുന്നു, തീ ആളിപ്പടരുന്നതിന് മുമ്പ് 22 ഓളം യാത്രക്കാർ സുരക്ഷിതരായി രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts