ബെംഗളൂരു കലാപക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.

ബെംഗളൂരു: ഡിജി ഹള്ളി കലാപത്തിൽ പങ്കെടുത്തെന്നാരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കെജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് എന്ന ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.

2021 ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഖാൻ എന്ന 38 കാരനായ ഇമ്രാൻ അഹമ്മദ് സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് അലോക് ആരാദേ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യാപേക്ഷ തള്ളികൊണ്ട് ഉത്തരവിട്ടത്. കെ.ജി.യുടെ മുന്നിൽ കലാപം സൃഷ്ടിക്കൽ, ഹള്ളി പോലീസ് സ്‌റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന ചില വാഹനങ്ങൾ പെട്രോൾ ഉപയോഗിച്ച്‌ കത്തിച്ചു എന്നീ കുറ്റങ്ങലാണ് ഇമ്രാൻ ഖാനെതിരെ ചുമത്തിയിട്ടുള്ളത്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

സംഭവത്തെത്തുടർന്ന് ലോക്കൽ പോലീസ് കലാപത്തിന് അന്ന് കേസെടുത്തിരുന്നുവെങ്കിലും പിന്നീട് കേന്ദ്രസർക്കാർ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുകയായിരുന്നു. തുടർന്ന് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതിക്കെതിരെ ഒരു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് ഖാന്റെ സാന്നിധ്യവും കെജി ഹള്ളി പോലീസ് സ്‌റ്റേഷനു പുറത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനം കത്തിച്ചതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കലാപത്തിലും ആൾക്കൂട്ട അക്രമങ്ങളിലും ഖാൻ  പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് വ്യക്തമാണ്, എസ്ഡിപിഐ പ്രസിഡന്റ് എന്ന നിലയിൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ന്യായമായ വിചാരണയിൽ ഇടപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തുടർന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രസിഡന്റ് ഇമ്രാൻ അഹമ്മദിന് ജാമ്യം നൽകാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചത്. പ്രത്യേക കോടതി തന്റെ ഹർജി തള്ളിയതിനെ തുടർന്നാണ് ഖാൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

2020 ഓഗസ്റ്റ് 11-ന് ഖാനും മറ്റ് പ്രതികളും ചെയ്ത പ്രവൃത്തി, അക്രമവും പൊതു സ്വത്തുക്കളും നശിപ്പിക്കാനും നിയമം അനുസരിക്കുന്ന പൗരന്മാരുടെ മനസ്സിൽ ഭയാനകമായ മാനസികാവസ്ഥ സൃഷ്ടിക്കാനുമുള്ള ഗൂഢാലോചന വെളിപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഖാനെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടതാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കുറ്റപത്രത്തിലെ വസ്തുതകൾ സൂചിപ്പിക്കുന്നതായും കോടതി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts