പ്രതിരോധ മരുന്ന്;പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം.

ബെംഗളൂരു: പ്രതിരോധ മരുന്നിനെക്കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണ പടർത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാറുകൾക്കും ആയി പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് പ്രതിരോധം മരുന്നിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം ഉണ്ടായിരുന്നു.

കേന്ദ്ര നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.

ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പ്രതിരോധ മരുന്ന് വിതരണ തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ അതിനുവേണ്ടിയാണ് നടപടി എന്ന് ബന്ധപ്പെട്ട വക്താവ് അറിയിച്ചു.

ആരോഗ്യ സേവ് കരയിൽ തന്നെ 50 ശതമാനത്തോളം പേർ പ്രതിരോധമരുന്ന് സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവായി നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

പുതിയ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ യോ അല്ലാതെയോ പ്രതിരോധമരുന്നുകൾ ക്കെതിരെ വ്യാജ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയാൽ നിയമ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us