6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ. സംസ്ഥാനത്ത് പുത്തൂരിലാണ് ഇവർ പൊലീസ് പിടിയിലായത്. കാസർകോട് പൈവളിഗെയിലെ മുഹമ്മദ് അർഷാദ്(26), മംഗൽപ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂർ കബകയിലെ അബ്ദുൽജാബിർ(23),ബണ്ണൂരിലെ അബ്ദുൽ നസീർ(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ, സുള്ള്യ മേഖലയിൽ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വിൽപ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത് എന്ന് പോലീസ് പറഞ്ഞു.

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%;ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;983 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 983 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 983 ആകെ ഡിസ്ചാര്‍ജ് : 851690 ഇന്നത്തെ കേസുകള്‍ : 1440 ആകെ ആക്റ്റീവ് കേസുകള്‍ : 24150 ഇന്ന് കോവിഡ് മരണം : 16 ആകെ കോവിഡ് മരണം : 11808 ആകെ പോസിറ്റീവ് കേസുകള്‍ : 887667 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

മുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയി 48 ലക്ഷം രൂപ കവർന്നു!!

ബെംഗളൂരു: തന്നെയും ഡ്രൈവറെയും കഴിഞ്ഞയാഴ്ച ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വര്‍ത്തുര്‍ പ്രകാശ് രംഗത്ത്. ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറഞ്ഞു. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത…

Read More

നവജാത ശിശുവിനെ വിറ്റ കേസിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: അവിവാഹിതയായ അമ്മയെ ഭീഷണിപ്പെടുത്തി നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. 55,000 രൂപയ്ക്കായിരുന്നു വില്‍പ്പന. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഡോക്ടര്‍ ബാലകൃഷ്ണയാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയ ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 14നാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പനയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കല്‍പ്പന അവിവാഹിതയായിരുന്നു. ഇക്കാരണം പറഞ്ഞ്…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ തട്ടിയതായി പരാതി. ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യം കണ്ട് യുവതി ഫോണിൽ ബന്ധപ്പെട്ടപ്പോൾ യു.കെ.യിലുള്ള ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടു. മികച്ചജോലി ലഭ്യമാക്കുമെന്നും അതിനു മുമ്പായി കോഴ്‌സ് പൂർത്തിയാക്കണമെന്നും അറിയിച്ചു. ഇതിനായി പഠനസാമഗ്രികൾ അയച്ചുതരാമെന്നും പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം അടയ്ക്കണമെന്നും അറിയിച്ചു. ഇതേത്തുടർന്ന് പലതവണകളായി ഏഴുലക്ഷത്തോളംരൂപ യുവതി അയച്ചുകൊടുത്തു. ഈ പണം തിരിച്ചു തരുന്നതാണെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതേത്തുടർന്ന്…

Read More

ഡിസംബര്‍ അഞ്ചിന് ദേശവ്യാപക കർഷക പ്രക്ഷോഭം

ന്യൂഡൽഹി: കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍ കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമയി നാളെയും ചര്‍ച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.…

Read More

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ മൗലിക അവകാശം: കർണാടക ഹൈക്കോടതി.

ബെംഗളൂരു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് ആ വ്യക്തിയുടെ മൗലികാവകാശം ആണെന്നും കർണാടക ഹൈക്കോടതി. ഒരു വ്യക്തി തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റൊരാൾക്കും ഇടപെടാനാകില്ലെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ബെംഗളൂരു നിവാസിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വാജിദ് ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് സുജാതയും ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന…

Read More

മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ

ചെന്നൈ: മദ്രാസ് കൊൽക്കൊത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജി സി എസ് കർണ്ണനെ വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജഡ്ജിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാർക്കും മുൻ ജഡ്ജിമാർക്കും എതിരെയാണ് കർണ്ണൻ ആരോപണങ്ങൾ ഉയർത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ കർണ്ണനെതിരെ ചെന്നൈ പോലീസ് സൈബർസെൽ കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കോടതികളിലെ വനിതാ ഉദ്യോഗസ്ഥർക്ക് നേരെയും വനിതാ ജഡ്ജിമാർക്ക് നേരെയും…

Read More

കോവിഡ് രണ്ടാം തരംഗത്തിനുള്ള സാധ്യത;കടുത്ത തീരുമാനങ്ങൾ ആലോചനയിൽ;വിശദ വിവരങ്ങൾ.

ബെംഗളൂരു : പുതുവർഷ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലും ഡിസംബർ അവസാന വാരത്തിൽ നിശാ നിയമങ്ങൾ കർശനമാക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. കോവിഡിനെ രണ്ടാംഘട്ട വ്യാപനം ജനുവരി -ഫെബ്രുവരി മാസങ്ങളിൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. ഇതിനുപുറമേ ജനുവരി ആദ്യവാരം മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ലഭിച്ചിട്ടുള്ള ഉപദേശകസമിതി നിർദ്ദേശവും കണക്കിൽ എടുക്കുന്നുണ്ട്. വൈകിട്ട് എട്ട് മണിമുതൽ രാവിലെ 5 മണി വരെയുള്ള സമയത്തിനുള്ളിൽ ജനങ്ങൾ കൂട്ടം കൂട്ടമായി ഒത്തുചേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും…

Read More

രാജ്യാന്തര ഫുട്ബാൾ താരവും കർണാടക- കേരള സന്തോഷ് ട്രോഫി താരവുമായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.

ബെംഗളൂരു : രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും  കർണാടകക്കും കേരളത്തിനും വേണ്ടി സന്തോഷ് ട്രോഫി കളിക്കുകയും ചെയ്ത ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം ഐ.ടി.ഐ.യിൽ വച്ചാണ് മരണം സംഭവിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹം തൃശ്ശൂരിലെ നാട്ടിലേക്ക് കൊണ്ടുപോയി. കെ.എസ്.എഫ്.എ, ബി.ഡി.എഫ്. എന്നിവരുടെ പ്രതിനിധികൾ നേരിട്ടെത്തി അനുശോചനം അറിയിച്ചു. മുമ്പ് കേരള പോലീസിൽ അംഗമായിരുന്ന ഇഗ്‌നേഷ്യസ് ഗോൾവലക്ക് മുമ്പിൽ മിസ്റ്റർ ഡിപ്പൻ്റെബിൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇക്കാലയളവിൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിരുന്നു. പിന്നീട് ബെംഗളൂരു ഐ.ടി.ഐ.യിൽ നിന്ന് അവസരം വന്നപ്പോൾ…

Read More
Click Here to Follow Us