വിലാപയാത്ര സ്മൃതി സ്ഥലില്‍, മന്ത്രധ്വനിയോടെ വാജ്‌പേയിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: വാജ്പേയിയുടെ അന്തിമയാത്രാ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നു. ജന സാഗരങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നത്. ഭരണ പ്രതിക്ഷ നേതാക്കള്‍ വാജ്പേയിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാരം നടക്കുക. സംസ്കാരത്തിന് മുന്നോടിയായി പ്രമുഖ നേതാക്കളും വിദേശ പ്രതിനിധികളും അദ്ദേഹത്തിന്‍റെ ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്ന രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ് ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ലക്ഷങ്ങളാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്‍റെ അന്തിമയാത്രയില്‍ പങ്കെടുത്തത്. ഒരു പക്ഷെ ഭാരതത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കാം ഇത്രയധികം ജനങ്ങള്‍ ഒരു…

Read More

ജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്യും

മുംബൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്തേയ്ക്കും. അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ ജയളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ അന്നുതന്നെയായിരിക്കും റിലീസ് ചെയ്യുക. വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലളിതയുടെ പൊളിറ്റിക്കല്‍ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ബാലതാരമായാണ് ജയലളിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിവിധ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രം ശ്രീ ശൈല…

Read More

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളം വലിയ പ്രളയ ദുരന്തം നേരിടുന്ന ഘട്ടത്തില്‍ തമ്മിലടിക്കാതെ മനുഷ്യ ജീവന് വില കല്‍പ്പിക്കാന്‍ തമിഴ്‌നാടിനോട് കോടതി. അതേസമയം,  മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, വെള്ളം തുറന്നുവിടുമ്പോള്‍ ജനജീവിതത്തെ ബാധിക്കാതെ നോക്കണമെന്നും കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്…

Read More

ദാനം കിട്ടിയത് ദാനമായി നല്‍കി ഹനാന്‍!

ബാങ്ക് അക്കൗണ്ടുകളിലേക്ക് തനിക്ക് സഹായമായി ലഭിച്ച ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍. തന്നെ സഹായിക്കാനായി അവര്‍ സ്നേഹത്തോടെ നല്‍കിയ പണം അവര്‍ക്ക് തന്നെ തിരികെ നല്‍കുകയാണെന്ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ പറഞ്ഞു. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. നിപാ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗ ബാധിതയാകുകയും മരണമടയുകയും ചെയ്ത നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്‍റെ ആദ്യ ശമ്പളം കഴിഞ്ഞ…

Read More

ഒന്‍പത് ദിവസത്തില്‍ മരിച്ചത് 164 പേര്‍;രണ്ട്‌ ലക്ഷത്തില്‍ അധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍;

തിരുവനന്തപുരം: പലയിടത്തും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി, പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി ആയിരക്കണക്കിനേ പേരാണ് കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനം. സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തിലധികം പേരാണുള്ളത്. ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ 11 ഹെലികോപ്റ്ററുകള്‍ കൂടൂതല്‍ പ്രശ്ങ്ങളുള്ള ഭാഗത്തേക്ക് അയക്കും. പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ…

Read More

ആറ് കോടി ജനങ്ങളുടെ വിശപ്പ്‌ മാറ്റി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതി ഇന്ദിര കാന്‍റീന്‍ ഒന്നാം വയസ്സിലേക്ക്.

ബെംഗളൂരു: പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ വിശപ്പുമാറ്റിയത് ആറ് കോടി ആളുകളുടെ. ബിബിഎംപി പരിധിയിലെ 198 വാർഡുകളിലാണ് ഇന്ദിരാ കളിലാണ് ഇന്ദിരാ കന്റീനുകൾ പ്രവർത്തിക്കുന്നത്. സിദ്ധരാമയ്യ സർക്കാർ ബെംഗളൂരു നഗരത്തിൽ ആരംഭിച്ച പദ്ധതിപിന്നീട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഇന്ദിരാ കന്റീനുകളിൽ ഈടാക്കുന്നത് കന്റീൻ സ്ഥാപിക്കാൻ സ്ഥലം ലഭിക്കാത്ത 24 വാർഡുകളിൽ മൊബൈൽ കന്റീനുകളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. കെആർ മാർക്കറ്റിന് സമീപത്തെ…

Read More

നാട്ടിലേക്ക് ഉള്ള ബസ് സെര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആർ.ടി.സി. മുഴുവൻ സർവീസുകളുംനിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല ,അതേസമയം കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ്‌ മാത്രമാണ് മലബാർ മേഖലയിലെത്താനുള്ള ഒരേയൊരു കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കർണാടക ആർ.ടി.സി.യുടെ തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകൾ കഴിഞ്ഞദിവസം പാലക്കാട്ട്‌…

Read More

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു;മറ്റു ചില ബെംഗളൂരു ട്രെയിനുകളും വഴിതിരിച്ചുവിട്ടു.

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിക്ക് യശ്വന്തപുര ജംഗ്ഷനിൽ നിന്ന് യാത്ര തിരിച്ച 16527 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസ് ഇന്ന് രാവിലെ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു.ഇതേ തീവണ്ടി 16528 നമ്പറിൽ തിരിച്ച് സർവ്വീസ് നടത്തും. ഹുബ്ബളളി – ബാംഗ്ലൂർ സിറ്റി – കൊച്ചുവേളി എക്സ്പ്രസ് (12777/18)ഇന്നലെ തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് (16525/26) പാലക്കാട് തൃശൂർ എറണാകുളം റൂട്ടിന് പകരം നാമക്കൽ, ദിണ്ടിഗൽ, തിരുനെൽവേലി വഴിയാണ് സർവ്വീസ് നടത്തുന്നത്. ബെംഗളുരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ കർവാർ…

Read More

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവരെ ബന്ധപ്പെടാം.

ബെംഗളൂരു : കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന പ്രളയ ദുരിതത്തിൽ ഒരു കൈതാങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ ബന്ധപ്പെടാം.

Read More
Click Here to Follow Us