വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്‍റെ 45ാ മത് എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്തു.

റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്പരയെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. റഷിദ് ഖാന്‍ ലോക ക്രിക്കറ്റിന് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് പരാമര്‍ശിച്ച അദ്ദേഹം ഐപിഎല്ലിലും റഷിദ് ഖാന്‍ മുകച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെയും പ്രധാനമന്ത്രി തന്‍റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. പിന്നീട് കടന്നുപോയ അന്താരാഷ്ട്ര യോഗ ദിനത്തെയും വരാനിരിക്കുന്ന ഡോക്ടേഴ്സ് ഡേയെ കുറിച്ചും മോദി പ്രഭാഷണത്തില്‍ സംസാരിക്കുകയുണ്ടായി. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലക്കും ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവനകളേയും അദ്ദേഹം അനുസ്മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പരിശ്രമം കൊണ്ട് ബംഗാളിന്‍റെ ഭാഗം രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നടപ്പിലായിട്ട്‌ ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. തന്‍റെ പ്രഭാഷണത്തില്‍ ജിഎസ്ടിയെപ്പറ്റി പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതി (ജിഎസ്ടി)യെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി രാജ്യത്തിന്‍റെ നേട്ടമാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. ഇതിലൂടെ സമയം ലഭിക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി ‘മന്‍ കി ബാത്’  സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടിയുടെ 45ാമത് എപ്പിസോഡ് ആണ് ഇന്ന് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us