പതുങ്ങുന്നത് കുതിക്കാനെന്ന് ബിജെപി…

ന്യൂഡൽഹി: ദേശീയ ശ്രദ്ധ നേടിയ ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഐക്യ പ്രതിപക്ഷത്തിനു മിന്നും ജയവും ബിജെപിക്ക് തിരിച്ചടിയും.

വിവിധ സംസ്ഥാനങ്ങളിലായി നടന്ന 15 ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു എന്നത് വാസ്തവം തന്നെ. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തങ്ങളുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടമാവുകയാണ് ഉണ്ടായത്.

ഏവരും ഉറ്റു നോക്കിയിരുന്ന മണ്ഡലമായിരുന്നു കെയ്റാന. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടന്നത്. പരീക്ഷണം പൂര്‍ണ്ണ വിജയം എന്ന് തന്നെ സമ്മതിക്കണം. കാരണം 55,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇവിടെ സഖ്യകക്ഷി സ്ഥാനാര്‍ഥി തബസ്സും ഹസ്സന്‍ വിജയിയായത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി സ്ഥാനാർത്ഥി മൃഗംഗ സിംഗിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പ് എന്നനിലയില്‍ കെയ്റാന ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെയ്റാനയില്‍ തുടക്കത്തില്‍ ലീഡ് ബിജെപി നേടിയിരുന്നുവെങ്കിലും പിന്നീട് മാറിമറിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലം ഒടുക്കം ബിജെപിയെ കൈവിടുകതന്നെ ചെയ്തു.

ഉത്തർപ്രദേശിലെ സിറ്റിംഗ് സീറ്റായ നൂർപൂറിലും ബിജെപി പരാജയം രുചിച്ചു. ഇത്തവണ നൂർപൂർ നിയമസഭാ മണ്ഡലം സമാജ്‌വാദി പാർട്ടിയ്ക്കൊപ്പം നിന്നതും സംസ്ഥാനത്ത് ബിജെപിയ്ക്ക് തിരിച്ചടിയായി.
സമാജ് വാദി പാര്‍ട്ടി നേതാവ് നിയിം ഉൾ ഹസൻ 6211 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാർഥി അവാനി സിംഗിനെ പരാജയപ്പെടുത്തിയപ്പോള്‍ യോഗി ആദിത്യനാഥ് സർക്കാരിനെതിരായ ജനവികാരം തിരിച്ചടിയായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

ബീഹാറിലും ഇതേ ജനവികാരം തന്നെയാണ് കാണുവാന്‍ കഴിഞ്ഞത്. ബിഹാറിലെ ജോക്കിഹാട്ടില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ആർജെഡി സ്ഥാനാർഥി ജയിച്ചു. നിതീഷ് കുമാർ ബിജെപിയിലേക്കുപോയതിൽ പ്രതിഷേധിച്ച് ജെഡിയു എംഎൽഎ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കർണാടകയിലും അവസ്ഥ ഒന്നുതന്നെ. രാജരാജേശ്വരി നഗറില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് ജയിച്ചുകയറിയത്.

ബിജെപി സഖ്യം ഭരിക്കുന്ന മേഘാലയയിലും കോൺഗ്രസ് വിജയം കണ്ടു. ഇതോടെ അറുപതംഗ നിയമസഭയിൽ 21 സീറ്റുമായി കോൺഗ്രസ് ഒറ്റക്കക്ഷിയായി. കര്‍ണാടക പാത പിന്തുടര്‍ന്നാല്‍ ഭരിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

പശ്ചിമ ബംഗാളിലെ മഹഷ്തലയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അജയ്യരായി തുടരുന്നു. ഇവിടെ 62,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് തൃണമൂൽ വിജയിച്ചത്.

പഞ്ചാബിലെ ഷക്കോട്ടിലും കോൺഗ്രസ് ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിംഗ് ലാദിയാണ് വിജയിച്ചത്. അകാലിദൾ എംഎൽഎ അജിത് സിംഗ് കൊഹാർ മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ചുരുക്കം പറഞ്ഞാല്‍ ആകെ 15 മണ്ടലങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ ഭരണകക്ഷിയായ ബിജെപിയ്ക്ക് നാമമാത്ര വിജയമേ കൈവരിക്കാന്‍ സാധിച്ചുള്ളൂ. 2019ല്‍ നടത്തേണ്ട കുതിപ്പ് പ്രതിസന്ധികള്‍ നിറഞ്ഞതാവുമെന്ന് വ്യക്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us