ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം ഈ വർഷം പൊളിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പഴയ ഓട്ടോകൾ കൈമാറുന്നവർക്കു സബ്സിഡി നൽകാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയതിന്റെ പെർമിറ്റ് റദ്ദാക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി സബ്സിഡി കൈമാറും. രാജാജി നഗറിലും നെലമംഗലയിലുമായി തുറക്കുന്ന കേന്ദ്രങ്ങളിൽ ദിവസേന 150 ഓട്ടോറിക്ഷകൾ വീതം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം സബ്സിഡി 50,000 രൂപയാക്കണമെന്നാണ് വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകളുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം ധനവകുപ്പിനു കൈമാറിയതായും ദയാനന്ദ പറഞ്ഞു.
Related posts
-
അപമാനം ഭയന്ന് നാടുവിട്ട് അതിജീവിതകൾ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി ഉടൻ, ഹെൽപ് ലൈൻ ആരംഭിച്ചു
ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന് എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ... -
രാജ്യാന്തര മോഡലുകളും മുൻനിര പങ്കെടുക്കുന്നു;ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു.
ആഗോള ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഷോയിൽ അവതരിപ്പിക്കും ; കുട്ടികളുടെ... -
ലഹരി മരുന്ന് കേസിൽ പിടിയിൽ; ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: പോലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ...