ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം ഈ വർഷം പൊളിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പഴയ ഓട്ടോകൾ കൈമാറുന്നവർക്കു സബ്സിഡി നൽകാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയതിന്റെ പെർമിറ്റ് റദ്ദാക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി സബ്സിഡി കൈമാറും. രാജാജി നഗറിലും നെലമംഗലയിലുമായി തുറക്കുന്ന കേന്ദ്രങ്ങളിൽ ദിവസേന 150 ഓട്ടോറിക്ഷകൾ വീതം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം സബ്സിഡി 50,000 രൂപയാക്കണമെന്നാണ് വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകളുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം ധനവകുപ്പിനു കൈമാറിയതായും ദയാനന്ദ പറഞ്ഞു.
Related posts
-
വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കൃത്യസമയത്ത് ജീവനക്കാർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന... -
കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര... -
ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജി.കെ.വി.കെ (GKVK) ക്യാമ്പസിൽ ചക്ക പറിക്കുന്നതിനായി മരത്തിൽ...
