ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം ഈ വർഷം പൊളിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പഴയ ഓട്ടോകൾ കൈമാറുന്നവർക്കു സബ്സിഡി നൽകാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയതിന്റെ പെർമിറ്റ് റദ്ദാക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി സബ്സിഡി കൈമാറും. രാജാജി നഗറിലും നെലമംഗലയിലുമായി തുറക്കുന്ന കേന്ദ്രങ്ങളിൽ ദിവസേന 150 ഓട്ടോറിക്ഷകൾ വീതം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം സബ്സിഡി 50,000 രൂപയാക്കണമെന്നാണ് വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകളുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം ധനവകുപ്പിനു കൈമാറിയതായും ദയാനന്ദ പറഞ്ഞു.
Related posts
-
‘സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?’; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ... -
ബെംഗളൂരുവിനെ ഞെട്ടിച്ച് ‘മരണപ്പാച്ചിൽ’; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
ബെംഗളൂരു: നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു സ്കൂട്ടറിൽ ആറ്... -
വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി പൂജ ദത്തയെ (34) മരിച്ച...
