പ്രവാസി

പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്…. പ്രവാസികൾ… എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്… കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല….

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം…. സ്നേഹവും പരിഗണനയും സാഹചര്യം കൊണ്ട് അവരിൽ പലർക്കും പലപ്പോഴും കിട്ടാതെ പോയിട്ടുണ്ട്… കുറച്ചു നേരത്തെ വർത്തമാനത്തിനിടയിലും അവരോടു നമ്മുക്ക് പറയാനുള്ളത് നമ്മുടെ ആവശ്യങ്ങളെ കുറിച്ചും ആവലാതികളെ കുറിച്ചും മാത്രമാവും…. നമ്മുടെ സന്തോഷങ്ങൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റി വച്ചു ജീവിക്കുന്ന എത്രയോ പ്രവാസികളുണ്ട്…. അച്ഛനായും ചേട്ടനായും ദൂരെ ഇരുന്നു കൊണ്ടു നമ്മുടെ സ്വപ്നങ്ങളെ എത്തി പിടിച്ചു നൽകാൻ സ്വയം ജീവിതം അർപ്പിക്കുന്നവർ… അവരുടെ വിയർപ്പിന്റെ സഹനത്തിന്റെ ഫലമാണ് ഇന്നു പല വീടുകളിലെയും സന്തോഷം….. മാതാപിതാക്കരുടെ മനസ്സറിഞ്ഞ പുഞ്ചിരി… കൂടപ്പിറപ്പുകളുടെ കണ്ണുകളിലെ തിളക്കം….
അങ്ങനെ പത്തേമാരിയിലെ നാരായണേട്ടനെ പോലെ എത്രയോ ജന്മങ്ങൾ….. സ്വയമെരിഞ്ഞു പ്രകാശിക്കുന്ന പുണ്ണ്യ ജന്മങ്ങൾ…. ഒത്തിരി ബഹുമാനം.. അത്രമേൽ ഇഷ്ടവും…… പ്രവാസീസ് ഇഷ്ട്ടം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts