ചെന്നൈ പ്രളയത്തിൽ കുതിർന്നു ജീവിതങ്ങൾ; മൈചോങ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി

ചെന്നൈ : മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നു നഗരത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ കെടുതികൾ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

അതേസമയം മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി പോലീസ് അറിയിച്ചു. രണ്ടുമൃതദേഹങ്ങൾകൂടി വെള്ളിയാഴ്ച വീണ്ടെടുത്തതോടെ പ്രളയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയത്.

തിങ്കളാഴ്ച രാത്രി നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴ ശമിച്ചെങ്കിലും തെരുവുകൾ വെള്ളക്കെട്ടായി തുടർന്നു.

47 വർഷത്തിനിടയിലെ ഏറ്റവുംവലിയ മഴ പെയ്തിട്ടും ആളപായം കുറഞ്ഞത് സംസ്ഥാനസർക്കാർ നടപ്പാക്കിയ പ്രളയനിവാരണ പദ്ധതി കാരണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വേളാച്ചേരിയിൽ മണ്ണിടിഞ്ഞ് 60 അടി താഴ്ചയിലകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ അഞ്ചുദിവസത്തിനുശേഷം വെള്ളിയാഴ്ച വീണ്ടെടുത്തു.

വിവിധ സ്ഥലങ്ങളിൽനിന്നായി അഞ്ചുമൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു.

നഗരത്തിന്റെ 95 ശതമാനം ഭാഗങ്ങളും സാധാരണനിലയിലേക്ക് മടങ്ങിയെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ പറഞ്ഞു.

മുഴുവൻ സ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിച്ചതായി വൈദ്യുതി വകുപ്പ് അവകാശപ്പെട്ടെങ്കിലും ചില ഭാഗങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.

രണ്ട് ദിവസങ്ങളിലായി 32,158 പേരെ തമിഴ്‌നാട് അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

നിലവിൽ 411 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലായി മൂന്ന് ലക്ഷം പാക്കറ്റ് ഭക്ഷണമാണ് വിതരണം ചെയ്തത്.

1,200 മത്സ്യബന്ധന ബോട്ടുകൾ പൂർണ്ണമായി കേടുപാടുകൾ സംഭവിച്ചു, മറ്റ് നിരവധി മത്സ്യബന്ധന ബോട്ടുകൾ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ കാണാതാവുകയോ ചെയ്തു.

ബസന്റ് നഗർ, അറുമ്പാക്കം, തൊണ്ടിയാർപേട്ട് എന്നിവയുൾപ്പെടെ ചെന്നൈ കോർ ഏരിയകളിൽ ഇടുപ്പിനൊപ്പം വെള്ളം ഉയർന്നത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയും ചെയ്തു.

റോഡ്, റെയിൽ, വിമാനഗതാഗതം സാധാരണ നിലയിലായെന്ന് പറയുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയും ഏതാനും തീവണ്ടികൾ റദ്ദാക്കി. കനത്തമൂടൽമഞ്ഞ് ദേശീയപാതകളിൽ ഗതാഗതത്തെ ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us