യു.പി.ഐ പേയ്മെന്റിൽ കുരുക്കിലായി ബെംഗളൂരു വ്യാപാരികൾ

ബെംഗളൂരു: യു.പി.ഐ പേയ്മെന്റ് മൂലം കുരുക്കിലായിരിക്കുകയാണ് ബെംഗളൂരുവിലെ വ്യാപാരികൾ. ഇടപാടുകൾക്ക് നികുതിയടക്കണമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാപാരികൾ കുരുക്കിലായത്.

സാധനങ്ങൾ വിൽക്കുന്ന കടകളിൽ വാർഷിക വരുമാനം 40 ലക്ഷവും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ വാർഷിക വരുമാനം 20 ലക്ഷവും കടന്നാൽ നികുതി നൽകേണ്ടി വരുമെന്നാണ് വാണിജ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യു.പി.ഐ വന്നതോടെ ഇടപാടുകളെല്ലാം ഡിജിറ്റലായതാണ് വ്യാപാരികൾക്ക് കുരുക്കായത്.

  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം

മുന്നറിയിപ്പിന് പിന്നാലെ പലരും ഡിജിറ്റലായി പണം സ്വീകരിക്കുന്നത് കുറക്കുകയാണ്. യു.പി.ഐ ക്യു.ആർ കോഡ് തന്നെ എടുത്ത് മാറ്റിയവരുണ്ട്.

എന്നാൽ, ആളുകൾ പണം കൈയിൽ കരുതാത്തത് വലിയ പ്രതിസന്ധിയായി മാറുന്നുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ബേക്കറി, ചായക്കടകൾ, സിഗരറ്റ് ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവ വിൽക്കുന്ന കടക്കാരാണ് പ്രതിസന്ധിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us