ബെംഗളൂരു: യു.പി.ഐ പേയ്മെന്റ് മൂലം കുരുക്കിലായിരിക്കുകയാണ് ബെംഗളൂരുവിലെ വ്യാപാരികൾ. ഇടപാടുകൾക്ക് നികുതിയടക്കണമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാപാരികൾ കുരുക്കിലായത്. സാധനങ്ങൾ വിൽക്കുന്ന കടകളിൽ വാർഷിക വരുമാനം 40 ലക്ഷവും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ വാർഷിക വരുമാനം 20 ലക്ഷവും കടന്നാൽ നികുതി നൽകേണ്ടി വരുമെന്നാണ് വാണിജ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യു.പി.ഐ വന്നതോടെ ഇടപാടുകളെല്ലാം ഡിജിറ്റലായതാണ് വ്യാപാരികൾക്ക് കുരുക്കായത്. മുന്നറിയിപ്പിന് പിന്നാലെ പലരും ഡിജിറ്റലായി പണം സ്വീകരിക്കുന്നത് കുറക്കുകയാണ്. യു.പി.ഐ ക്യു.ആർ കോഡ് തന്നെ എടുത്ത് മാറ്റിയവരുണ്ട്. എന്നാൽ, ആളുകൾ പണം കൈയിൽ കരുതാത്തത് വലിയ പ്രതിസന്ധിയായി…
Read MoreTag: Upi payments
3,000 രൂപയിൽ കൂടുതലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് സർക്കാർ ചാർജ് ചുമത്തുന്നു
ന്യൂഡെൽഹി: 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകളിലും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് വീണ്ടും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. യുപിഐ ഇടപാടുകൾക്ക് വലിയ വ്യാപാരികൾക്ക് 0.3 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നൽകാൻ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ,…
Read More500 കോടി പിന്നിട്ട് യുപിഐ ഇടപാടുകൾ
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ 500 കോടി കടന്നു. 540.56 കോടി ഇടപാടുകളാണ് കഴിഞ്ഞമാസം രാജ്യത്ത് നടന്നത്. 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം. ഫെബ്രുവരിയില്‍ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. 2019 ഒക്ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്. കൊവിഡില്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍ സ്വീകാര്യത നേടിയത് പിന്നീട് നേട്ടമായി. ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 20,000 രൂപയ്ക്കുമേലുള്ള…
Read More