അർജുന്റെ കുടുംബത്തിന് പ്രതീക്ഷ പകർന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: കാണാമറയത്ത് തുടരുന്ന അർജുനെയോർത്ത് മനസ്സുനീറിക്കഴിയുന്ന കുടുംബത്തിന് പ്രതീക്ഷ പകർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്. ഷിരൂരിലെ പുഴയിലും മണ്ണിലും 12 ദിവസമായി മുടങ്ങിക്കിടക്കുന്ന തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കുന്നതിലാണ് ഉറപ്പു ലഭിച്ചത്. അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ, എം.കെ. രാഘവൻ എം.പി., മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫ് എന്നിവർ സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് സഹായമഭ്യർഥിച്ചത്. അടിയൊഴുക്കേറിയ പുഴയിൽ ഇനി തിരച്ചിൽ നടത്തണമെങ്കിൽ ഡ്രഡ്ജറുണ്ടെങ്കിലേ കഴിയൂവെന്നും ഇത് ലഭ്യമാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിൽ വലിയ പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർനടപടി വേഗത്തിലുണ്ടാകുമെന്നാണ്…

Read More

ഓണാവധിയ്ക്ക് നാട്ടിലേക്ക് ഉള്ള പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് തീരുന്നു

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് കൊച്ചുവേളിക്ക് അനുവദിച്ച പ്രതിവാര പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് വിൽപ്പന തകൃതി. ഓൺലൈൻ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഓണത്തിനുമുൻപുള്ള രണ്ടുട്രിപ്പുകളിൽ ബെർത്ത് നില ആർ.എ.സി.യായി. സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് പ്രത്യേക സർവീസുള്ളത്. കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്‌ (06083/06084) ആണ് സർവീസ് നടത്തുന്നത്. നാലുട്രിപ്പുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ സെപ്റ്റംബർ നാലിനും 11-നും ആർ.എ.സി.യാണ് ബെർത്ത്‌നില. ബുധനാഴ്ച രാത്രിയിലെ ബെർത്ത്‌ നിലയനുസരിച്ച് നാലിന് ആർ.എ.സി. 15-ഉം 11-ന് ആർ.എ.സി. 14-ഉമാണ്. 18-ന് 87…

Read More

നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ജാലഹള്ളി എയർഫോഴ്‌സ് ഈസ്റ്റ് സെവൻത് റെസിഡൻഷ്യൽ ക്യാമ്പിലായിരുന്നു സംഭവം. മുൻ അധ്യാപികയായ രാജ്ദുലാരി സിംഹ (75) ആണ് മരിച്ചത്. രാവിലെ ആറരയോടെ നടക്കാനിറങ്ങിയപ്പോൾ പത്തോളം വരുന്ന തെരുവുനായകൾ ആക്രമിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഭവത്തിൽ ഗംഗമ്മഗുഡി പോലീസ് കേസെടുത്തു.

Read More

സബർബൻ റെയിൽ സമയപരിധി തീരാൻ ഒരു വർഷം; നിർമാണം പാതി പോലും ആയില്ലെന്ന് ആരോപണം

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാനുപകരിക്കുന്ന സബർബൻ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച സമയപരിധി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേ ഇതുവരെ പൂർത്തിയായത് 28 ശതമാനം ജോലികൾ മാത്രം. ആദ്യഘട്ടത്തിൽ 25 കിലോമീറ്റർ വരുന്ന ചിക്കബാനവാര -ബൈയപ്പനഹള്ളി (രണ്ടാം ഇടനാഴി) പാതയാണ് 2025 ഓഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. നിശ്ചയിച്ച സമയത്തിനുള്ളിൽ ജോലികൾ തീർക്കണമെങ്കിൽ ഇനി ഓരോ മാസവും 55 യു ഗിർഡറുകളും 22 തൂണുകളും 42 ഐ ഗിർഡറുകളും സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഇതു സാധ്യമല്ല. കഴിഞ്ഞദിവസം നിർമാണ പുരോഗതി…

Read More

ശാസ്ത്രീയപരീക്ഷണം ആരംഭിച്ച് ഭ്രമണപഥത്തിലെത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. -08

ബെംഗളൂരു : ഈ മാസം 16-ന് ഭ്രമണപഥത്തിലെത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. -08 ശാസ്ത്രീയപരീക്ഷണങ്ങളാരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ളെക്ടോമെട്രി (ജി.എൻ.എസ്.എസ്.-ആർ) പേലോഡ് ഓഗസ്റ്റ് 18-ന് പ്രവർത്തനമാരംഭിച്ചെന്നും പേലോഡിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ വിശകലനംചെയ്തുവരികയാണെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. സഹാറ മരുഭൂമിക്കുമുകളിൽനിന്നാണ് ആദ്യത്തെ ഭൂമിവിവരം ശേഖരിച്ചത്. വിശദമായ ഉപരിതല ജലഭൂപടങ്ങൾ കാണിക്കുന്ന മറ്റൊരു വിവരം ആമസോൺ മഴക്കാടുകൾക്ക് മുകളിൽനിന്ന് ലഭിച്ചു. പസഫിക് സമുദ്രത്തിനുമുകളിൽനിന്ന് ആദ്യത്തെ സമുദ്രവിവരവും ശേഖരിച്ചു. അഹമ്മദാബാദിലെ സ്പെയ്‌സ് ആപ്ലിക്കേഷൻ സെന്റർ…

Read More

വീട്ടുകാരെ ബന്ദികളാക്കി കവർച്ച: മൂന്ന് മലയാളികൾകൂടി അറസ്റ്റിൽ

ROBBERY

ബെംഗളൂരു : പൊതുമരാമത്ത് വകുപ്പ് കരാറുകാരന്റെ വീട്ടുകാരെ ബന്ദികളാക്കി കവർച്ച നടത്തിയ കേസിൽ മൂന്ന് മലയാളികൾകൂടി അറസ്റ്റിലായി. തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ അമൽ കൃഷ്ണ (27), ഡിവിൻ (27), ഗോഡ്‌വിൻ (23) എന്നിവരാണ് മംഗളൂരു റൂറൽ പോലീസിന്റെ പിടിയിലായത്. കവർന്ന സ്വർണവും പണവും ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കേസിൽ 10 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ 21-നാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ കരാറുകാരനായ പദ്‌മനാഭ കോട്ടിയാന്റെ വീട്ടിൽ കയറി ഇദ്ദേഹത്തെയും ഭാര്യയെയും കുട്ടികളെയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്‌…

Read More

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. പ്രത്യേക അന്വേഷണസംഘം നൽകിയ ഹർജി തള്ളി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. മേയ് 13-നാണ് രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്. രേവണ്ണയുടെ മകനും മുൻ ജെ.ഡി.എസ്. എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പ്രജ്ജ്വലിനെതിരേ മൊഴി നൽകുന്നത് തടയുന്നതിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മകൻ നൽകിയ പരാതിയിലാണ് കേസ്.

Read More

നഗരത്തിൽ നിന്നുള്ള മധുര വന്ദേഭാരത് ട്രെയിൻ സർവീസ് 31ന് ആരംഭിക്കും

ബംഗളുരു : ബംഗളുരു – കന്റോൺമെന്റ് – മധുര വന്ദേഭാരത് ട്രെയിൻ സർവീസ് 31ന് ആരംഭിക്കും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് . ഇതോടെ ബംഗളുരുവിൽ നിന്നുള്ള വന്ദേഭാരത് സർവീസുകളുടെ എണ്ണം ഏഴാംകും. നേരത്തെ ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്നാണ് സർവീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കന്റോൺമെന്റിലേക്ക് മാറ്റുകയായിരുന്നു. ദിന്ധിഗല്ലിൽ സ്റ്റോപ്പുള്ളത് വിനോദ്ധസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്നവർക്കും സൗകര്യപ്രദമാകും

Read More

മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണ ആശുപത്രി വിട്ടു

ബെംഗളൂരു : മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണ ആശുപത്രി വിട്ടു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ഏതാനുംമാസങ്ങളായി അദ്ദേഹം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്.

Read More

ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. ആ നമ്പറില്‍…

Read More
Click Here to Follow Us