തെക്കൻ ബെംഗളൂരുവിൽ വീടുകൾ സന്ദർശിച്ച് രാമക്ഷേത്ര ക്ഷണക്കത്ത് വിതരണം ചെയ്ത് രാമഭക്തർ;

ബെംഗളൂരു: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ‘രാമഭക്തർ’ എന്ന് അവകാശപ്പെടുന്ന കാവി വസ്ത്രം ധരിച്ച വ്യക്തികൾ തെക്കൻ ബെംഗളൂരുവിൽ വീടുവീടാന്തരം കയറി അക്ഷതേ (മഞ്ഞൾ ചേർത്ത നെൽക്കതിരുകൾ) കന്നഡയിൽ അച്ചടിച്ച ക്ഷണക്കത്ത് വിതരണം ചെയ്തു.

“ശ്രീരാമഭക്തർ എന്ന് സ്വയം വിളിക്കുന്ന ഒരു ചെറിയ കൂട്ടം പുരുഷന്മാരും സ്ത്രീകളും ശ്രീരാമന്റെയും അയോധ്യാ ക്ഷേത്രത്തിന്റെയും ഫോട്ടോ സഹിതം ഒരു ചെറിയ പേപ്പർ പായ്ക്കറ്റിൽ വിശുദ്ധ അക്ഷതേ നൽകിയാതായി  പ്രദേശവാസികൾ പറഞ്ഞു.”

വീട്ടിൽ പൂജ നടത്താനും വിളക്ക് കത്തിക്കാനും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കാനും അവർ തങ്ങളോട് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. ജനുവരി 22 ന് രാവിലെ പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക രാമപൂജ ചടങ്ങിൽ പങ്കെടുക്കാൻ അവർ ക്ഷണിച്ചട്ടുമുണ്ട് എന്നും പ്രദേശവാസികൾ വ്യക്തമാക്കി.

മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും രാമക്ഷേത്രത്തിന്റെ പകർപ്പ് സ്ഥാപിക്കാൻ ബിജെപി യുവമോർച്ച അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഗരുഡ, ഓറിയോൺ, മന്ത്രി മാളുകളെ സമീപിച്ച സംഘം ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖകൾക്കൊപ്പം  മന്ത്രക്ഷത്തേയും (വിശുദ്ധ അരി) വിതരണം ചെയ്യുന്നുണ്ട്.

തങ്ങൾ ആരെയും നിർബന്ധിക്കുന്നില്ലെന്നും ഇത് ഒരു അഭ്യർത്ഥന മാത്രമാണെന്നും ബിജെവൈഎം അവകാശപ്പെട്ടു. ശ്രദ്ധേയമായി, ഇന്ത്യയിലുടനീളമുള്ള 5 കോടി കുടുംബങ്ങൾക്കിടയിൽ അക്ഷത് വിതരണം ചെയ്യുന്നതിനുള്ള ഡ്രൈവ് പുതുവർഷത്തിന്റെ ആദ്യ ദിവസം തന്നെ അയോധ്യയിൽ നിന്ന് ആരംഭിച്ചട്ടുണ്ട് പദ്ധതി ജനുവരി 15 വരെ തുടരും.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) വോളന്റിയർമാരുടെ സഹായത്തോടെ നടത്തുന്ന പദ്ധതിക്ക് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് നേതൃത്വം നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us