തമിഴ്നാട്ടിലെ 10 ഭക്ഷണശാലകളിൽ ഒന്ന് വിൽക്കുന്നത് പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയ മത്സ്യവും മാംസവും : റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ 10 ഭക്ഷണശാലകളിൽ ഒരെണ്ണമെങ്കിലും പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയതോ ആയ മത്സ്യവും മാസവും (ഷവർമ) വെളിപ്പെടുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുഡ് ഇൻസ്‌പെക്ടർമാർ 19,044 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, 2,012 കേസുകളിൽ കേടായ ഭക്ഷണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തി.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 11.98 ലക്ഷം രൂപ പിഴ ഈടാക്കുകയും 5,934 കിലോയിലധികം കേടായ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

1,448 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയതിൽ 787 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 269 ​​കടകളിൽ നിന്നുള്ള സാമ്പിളുകൾ വിശകലനത്തിനായി എടുക്കുകയും, 33 ഭക്ഷണശാലകൾ അടപ്പിക്കുകയും ചെയ്തു.

ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഉപഭോക്താക്കൾക്കും ഇടയിൽ അവബോധം ഉണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts