തമിഴ്നാട്ടിലെ 10 ഭക്ഷണശാലകളിൽ ഒന്ന് വിൽക്കുന്നത് പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയ മത്സ്യവും മാംസവും : റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ 10 ഭക്ഷണശാലകളിൽ ഒരെണ്ണമെങ്കിലും പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയതോ ആയ മത്സ്യവും മാസവും (ഷവർമ) വെളിപ്പെടുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുഡ് ഇൻസ്‌പെക്ടർമാർ 19,044 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, 2,012 കേസുകളിൽ കേടായ ഭക്ഷണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തി.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 11.98 ലക്ഷം രൂപ പിഴ ഈടാക്കുകയും 5,934 കിലോയിലധികം കേടായ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

1,448 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയതിൽ 787 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 269 ​​കടകളിൽ നിന്നുള്ള സാമ്പിളുകൾ വിശകലനത്തിനായി എടുക്കുകയും, 33 ഭക്ഷണശാലകൾ അടപ്പിക്കുകയും ചെയ്തു.

ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഉപഭോക്താക്കൾക്കും ഇടയിൽ അവബോധം ഉണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇനി കുടുംബസ്ഥൻ; വധു കർണാടക സ്വദേശിയായ എൻജിനീയർ
[masterslider id="10"]

Related posts

Click Here to Follow Us