നഗരത്തിൽ ബന്ധുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 18കാരൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ; പ്രതികൾ ഒളിവിൽ

ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ബന്ധുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പതിനെട്ടുകാരൻ ശശാങ്ക് ഇപ്പോഴും ഗുരുതരാവസ്ഥയിൽ.

ശശാങ്ക് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിരീക്ഷണത്തിലാണെന്നും വിക്ടോറിയ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ രമേഷ് കെടി മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 15 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ശശാങ്കിന് 80% പൊള്ളലേറ്റിരുന്നു.

ഇതും കൂടെ വായിക്കുക; “ബന്ധുവുമായി പ്രണയം വിദ്യാർഥിയെ അമ്മാവൻ തട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു” https://bengaluruvartha.in/2023/07/17/bengaluru-news/132708/

അകന്ന ബന്ധുവുമായി പ്രണയത്തിലായതിന് എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയെ അമ്മാവൻ തീകൊളുത്തി കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു, മാത്രമല്ല അവളിൽ നിന്ന് അകന്നു നിൽക്കാൻ ശശാങ്കിന് മുന്നറിയിപ്പ് നൽകിയിരുന്നു.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ജൂലൈ 11 ന് ബംഗളൂരുവിൽ ശശാങ്കിന്റെ വസതിയിൽ വച്ച് ദമ്പതികൾ കണ്ടുമുട്ടി, കൂടിക്കാഴ്ചയെക്കുറിച്ച് അവരുടെ കുടുംബം അറിഞ്ഞു. ശശാങ്കിനെ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം വീട്ടുകാർ ഇയാളുടെ വീട്ടിൽ ബഹളം വയ്ക്കുകയും പെൺകുട്ടിയെ വലിച്ചു കൊണ്ടുപോകുകയും ചെയ്തു.

ജൂലായ് 15 ന് ശശാങ്ക് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മാവൻ മനു ഉൾപ്പെടെയുള്ള ഏഴംഗ സംഘം കുമ്പളഗോഡു കണിമിനിക്കെ ടോൾ ഗേറ്റിന് സമീപം വെച്ച് ഇയാളെ തട്ടിക്കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

നിലത്ത് ഉരുണ്ട് തീ അണയ്ക്കുകയും ചുറ്റുമുള്ള മറ്റുള്ളവരുടെ സഹായത്തോടെ സുഹൃത്തുക്കളെ വിളിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മഗഡി ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യു ഡി കൃഷ്ണകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts