വാണിവിലാസത്തിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് 1000-ത്തിലധികം കൗമാര ഗർഭധാരണ കേസുകൾ:80% ത്തോളം കേസുകൾ ബെംഗളൂരുവിൽ നിന്ന്

ബെംഗളൂരുവി: നഗരത്തിൽ സർക്കാർ നടത്തുന്ന വാണിവിലാസം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൗമാരപ്രായക്കാരിൽ 30% ഗർഭധാരണവും പോക്‌സോ കേസുകളായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഡാറ്റ കാണിക്കുന്നു. ഈ പോക്‌സോ കേസുകളിൽ 70 ശതമാനത്തിലും കൂടുതൽ നിയമവിരുദ്ധമാണെങ്കിലും, ശൈശവ വിവാഹം പ്രബലമായി തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് ഇടത്തരം, താഴ്ന്ന മധ്യവിഭാഗങ്ങളിൽ ഇതും ഗർർഭധാരണത്തിന് കാരണമായി ചൂണ്ടികാട്ടുന്നു.

 

ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ ചുറ്റളവിലാണ് വാണിവിലാസത്തിൽ രോഗികളെത്തുന്നത്. എന്നാൽ കൗമാരപ്രായത്തിലുള്ള ഗർഭധാരണ കേസുകളിൽ 75-80% ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും ഭൂരിഭാഗം കേസുകളും താഴ്ന്ന സാമൂഹിക സാമ്പത്തിക തലങ്ങളിൽ നിന്നുള്ളവരാണെന്നും ഗൈനക്കോളജിസ്റ്റ് ഡോ രാധിക പറയുന്നു.

  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

എന്നിരുന്നാലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുന്നതുവരെ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ജയിലിൽ കഴിയുകയും വേണം.

കൗമാരപ്രായക്കാർക്ക് പ്രീക്ലാമ്പ്സിയ, പ്രസവ വൈകല്യങ്ങൾ, കുട്ടിയുടെ അപൂർണ്ണമായ വികസനം, വിളർച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിളർച്ചയുള്ള ഒരാൾക്ക് പ്രസവസമയത്ത് രക്തസ്രാവമുണ്ടായാൽ, മരണ സാധ്യത കൂടുതലാണ് എന്നും ഡോക്ടർ സി സവിത, മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

  ബെംഗളൂരുവിൽ പോലീസിനെ വട്ടംചുറ്റിച്ച് യുവാവിന്റെ താക്കോൽ വിഴുങ്ങൽ; 17 കാരനെ കൊണ്ട് തീറ്റിച്ചത് 10 കിലോ പഴം

വൈവാഹിക നില പരിഗണിക്കാതെ, എല്ലാ കേസുകളും പോലീസിനെ അറിയിക്കാൻ ആശുപത്രി ബാധ്യസ്ഥരാണ് അതുകൊണ്ടുതന്നെ പൊലീസ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
[masterslider id="10"]

Related posts

Click Here to Follow Us