ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്; ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍

ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കമ്മീഷന്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നാണ് ഉദ്ദവ് പക്ഷത്തിന്റെ വാദം.

ഉദ്ദവിന്റെ പിതാവ് ബാലാസാഹെബ് താക്കറെയാണ് ശിവസേന പാര്‍ട്ടിയുടെ സ്ഥാപകന്‍. ഇതുകൂടി ഉന്നയിച്ചായിരിക്കും ഉദ്ദവ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.

  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ

പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയായിരുന്നു നടപടി. ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് ലഭിച്ചതോടെ ഉദ്ധവ് താക്കറെ പക്ഷം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ കത്തുന്ന പന്തം ചിഹ്നം ഉപയോഗിക്കാനാണ് ഉദ്ധവ് വിഭാഗത്തിന് കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts