ന്യൂയോര്‍ക്ക്: ജോൺസൺ ആൻഡ് ജോൺസൺ 2023 ഓടെ ആഗോളതലത്തിൽ ബേബി പൗഡർ വില്‍പന അവസാനിപ്പിക്കും. നിയമപരമായ പ്രശ്നങ്ങൾ കാരണം യുഎസിൽ ഇതിന്‍റെ വിൽപ്പന രണ്ട് വർഷത്തോളമായി നിർത്തിയിട്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബേബി പൗഡറിന്‍റെ വിൽപ്പന നിർത്തുന്നതായി കമ്പനി അറിയിച്ചത്.
കമ്പനിയുടെ ടാൽക് പൗഡറുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് 38,000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. 2020 ൽ, ജോൺസൺ ആൻഡ് ജോൺസൺ അമേരിക്കയിലും കാനഡയിലും പൗഡർ വിൽപ്പന നിർത്തി.’പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ട്’ എന്ന് കമ്പനി പറഞ്ഞു.
.
Related posts
-
കുട്ടിയെ കാറിൽ വച്ച് മറന്നു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ട: കാറിനുള്ളില്‍പ്പെട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍... -
ഒടുവിൽ കേന്ദ്രം സിഎഎ നടപ്പാക്കി; പൗരത്വ സർട്ടിഫിക്കറ്റ് ഈ രാജ്യത്ത് നിന്നുള്ള 14 അഭയാർത്ഥികൾക്ക് ലഭിച്ചു
ഡൽഹി: എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ഓൺലൈൻ... -
പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ...