പലിശ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു, റിപ്പോ നിരക്ക് 5.40 ശതമാനം

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് ഉയർത്തുന്നത്. പലിശ നിരക്ക് 0.50 ശതമാനം വർദ്ധിച്ചതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി. 2019ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.
റിപ്പോ നിരക്ക് അരശതമാനം വർദ്ധിച്ചതോടെ കോവിഡിന് മുമ്പുള്ള നിരക്കിലെത്തി. കോവിഡിന് തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ഏകകണ്ഠമായി പിന്തുക്കുകയായിരുന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതും ആഗോളതലത്തിൽ കേന്ദ്ര നിലപാടുമാണ് നിരക്ക് വർദ്ധനവിനു കാരണം.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

2022-23 ൽ പണപ്പെരുപ്പം 6.7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളർച്ച 7.2 ശതമാനമായി വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസവും റിസർവ് ബാങ്ക് ഗവർണർ പ്രകടിപ്പിച്ചു. ഏറ്റവും പുതിയ വർദ്ധനവോടെ, റിപ്പോ നിരക്ക് അല്ലെങ്കിൽ ബാങ്കുകൾ കടമെടുക്കുന്ന ഹ്രസ്വകാല വായ്പാ നിരക്ക് 5.15 ശതമാനം കവിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts