ബിബിഎംപി പരിധിയിൽ 2020 മുതൽ 52,000 ത്തോളം പേരെ നായ്ക്കൾ കടിച്ചതായി സർവേ റിപ്പോർട്ട്

ബെംഗളൂരു: 2020 മുതൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പരിധിയിൽ 52,262 പേർക്ക് നായ്ക്കളുടെ കടിയേറ്റതായി പാലികെ സർവേയിൽ കണ്ടെത്തി. മൃഗങ്ങളുടെ ജനന നിയന്ത്രണത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് കൂടുതൽ എൻ‌ജി‌ഒകളെ ഉൾപ്പെടുത്താനും പ്രശ്നം പരിഹരിക്കുന്നതിന് ആന്റി റാബിസ് വാക്സിനുകൾ വലിയ തോതിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബിബിഎംപി ഇപ്പോൾ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) യിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, പണമടയ്ക്കുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലികെയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് നിരവധി പ്രവർത്തകരും എൻജിഒകളും പറയുന്നു.

  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ഫലപ്രദമായ അനിമൽ ബർത്ത് കൺട്രോൾ (എബിസി) കാമ്പെയ്‌നിനും ആന്റി റാബിസ് വാക്‌സിനേഷൻ (എആർവി) പ്രോഗ്രാമിനുമായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അംഗീകരിച്ച എൻജിഒകൾ പാലികെയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ബിബിഎംപി ജോയിന്റ് ഡയറക്ടർ ചന്ദ്രയ്യ ഐ പറഞ്ഞു.

പട്ടികടിയും തെരുവ് നായ ശല്യവും പരിഹരിക്കുന്നതിന്, എബിസി, എആർവി കാമ്പെയ്‌നുകൾ നിർദ്ദേശിക്കപ്പെടുന്നുണ്ടെന്നും എന്നാൽ കൂടുതൽ ‌‌എൻ‌ജി‌ഒകൾ മുന്നോട്ട് വരാത്തതിനാൽ, കൂടുതൽ എൻ‌ജി‌ഒകളെ ഉൾപ്പെടുത്താൻ എ‌ഡബ്ല്യുബി‌ഐക്ക് കത്തെഴുതിയിട്ടുണ്ട്, അതിലൂടെ പരിപാടി കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നും ചന്ദ്രയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us