അമർനാഥ് യാത്ര: കന്നഡക്കാർ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: അമർനാഥ് യാത്രയിൽ പങ്കെടുത്ത കന്നഡക്കാർ സുരക്ഷിതരാണെന്നും കന്നഡക്കാരുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങൾ ജമ്മു & കശ്മീർ, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി വന്ദിത ശർമ്മ കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.

ഇതുവരെ ലഭിച്ച 370 കർണാടക തീർഥാടകരുടെ വിവരങ്ങൾ എൻഡിആർഎഫ് കൺട്രോൾ റൂമുമായും കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായും മുൻഗണനാക്രമത്തിൽ എന്തെങ്കിലും സഹായം നൽകുന്നതിന്” പങ്കുവെച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ മനോജ് രാജൻ പറഞ്ഞു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

തീർഥാടകരുടെ ബന്ധുക്കളിൽ നിന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന് (എസ്ഇഒസി) 57 കോളുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌ഇ‌ഒ‌സിക്കും ബന്ധുക്കൾക്കും അവരിൽ മിക്കവരുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്നും തീർഥാടകർ സുരക്ഷിതരാണെന്നും മോശം കാലാവസ്ഥ കാരണം ഏതാനും പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുണ്ടെങ്കിലും കാലാവസ്ഥ തെളിഞ്ഞാലുടൻ തീർഥാടകർ യാത്ര തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts