പിഎസ്ഐ പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ പ്രതിഷേധം; ഉദ്യോഗാർഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ കുംഭകോണം സൃഷ്ടിച്ച ചൂട് അണയാതെ ആളിക്കത്തുന്നു. 2021 ഒക്‌ടോബർ 3-ന് നടന്ന പരീക്ഷയിൽ വിജയിത് 300-ലധികം ഉദ്യോഗാർത്ഥികളാണ് എന്നാൽ ആ പരീക്ഷാഫലം റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഫ്രീഡം പാർക്കിൽ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ശ്രദ്ധയിൽപെടുകയും ഫ്രീഡം പാർക്കിൽ പ്രകടന ഭാഗത്ത് എത്തിപ്പെടുകയും ചെയ്തു. നിരവധി ഉദ്യോഗാർത്ഥികൾ ക്രമക്കേടിലൂടെ കടന്നുകയറിയതായി കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഫലം റദ്ദാക്കുകയും ഏപ്രിലിൽ പുനഃപരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തത്.

ഇവരിൽ 32 പേരെ ബെംഗളൂരു, കലബുറഗി, കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനധികം, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും സംസ്ഥാന പോലീസിന്റെ റിക്രൂട്ട്‌മെന്റ് വിംഗിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റാഫുകളും കൈക്കൂലി നൽകിയ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി ഫലങ്ങൾ കൃത്രിമം കാണിച്ചതിന് അറസ്റ്റിലായി.

  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു

ഫ്രീഡം പാർക്കിൽ, പ്രതിഷേധക്കാർ സർക്കാരിന്റെ തീരുമാനത്തെ “ഏകപക്ഷീയവും അന്യായവും” എന്ന് വിശേഷിപ്പിച്ചു. ചിലരുടെ തെറ്റുകൾക്ക് എന്തിനാണ് എല്ലാവരെയും ശിക്ഷിക്കുന്നത് എന്നും വിജയിച്ച സ്ഥാനാർത്ഥിൾ വാദിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തട്ടിപ്പ് പുറത്തായത്. അതുകൊണ്ടുതന്നെ സത്യസന്ധതയില്ലാത്ത എല്ലാ ഉദ്യോഗാർത്ഥികളെയും ഒഴിവാക്കി ബാക്കിയുള്ളവർക്ക് നിയമന കത്തുകൾ നൽകണമെന്നും സ്ഥാനാർത്ഥിൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, പരീക്ഷാ ഫലം അസാധുവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ഒരു പ്രസ്താവനയിൽ ഏപ്രിലിൽ വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും സർക്കാർ മറിച്ചാണ് ചിന്തിച്ചത്. വാഗ്ദാനം ലഭിച്ച ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ അദ്ദേഹം ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു. അന്വേഷണം പ്രധാനമാണെന്നും അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അതുവരെ എനിക്ക് നിങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ലന്നും അദ്ദേഹം സ്ഥാനാർത്ഥികളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us