പ്രമുഖ മാധ്യമപ്രവർത്തകൻ സോമനാഥ് സപ്രു ബെംഗളൂരുവിൽ അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ സോമനാഥ് സപ്രു (82) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരുവിലെ ബോസ് ഗാർഡനിലെ വസതിയിൽ അന്തരിച്ചു. ബാച്ചിലർ ആയിരുന്ന അദ്ദേഹം വളർത്തുമകന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഒരു കശ്മീരി പണ്ഡിറ്റ് ആയ അദ്ദേഹം പത്രപ്രവർത്തനത്തിൽ ഒരു കരിയർ പിന്തുടരുകയും പ്രതിരോധം, വ്യോമയാനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തട്ടുണ്ട്. ‘ദി പയനിയർ’, ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ എന്നിവയുടെ എഡിറ്റർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

സൈനിക വ്യോമയാനത്തിലെ പ്രമുഖ ചരിത്രകാരൻ ആയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിലപ്പെട്ട ഒരു റഫറൻസ് മെറ്റീരിയൽ കൂടിയാണ്. അവയിൽ ‘സ്കൈഹോക്സ്’, ‘ആംഡ് പെഗാസസ്’, ‘കോംബാറ്റ് ലോർ: ഇന്ത്യൻ എയർഫോഴ്സ്: 1930-1945’ എന്നിവയും ഉൾപ്പെടുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും കാശ്മീരിന് പുറത്താണ് ജീവിച്ചതെങ്കിലും വീട് അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുത്തായിരുന്നു. തന്റെ സമുദായത്തിന്റെ വംശീയ ഉന്മൂലനത്തിൽ സപ്രുവിന് വളരെയധികം വേദനയും ആശങ്കയും ഉണ്ടായിരുന്നതായി ബംഗളൂരുവിലെ കശ്മീരി ഹിന്ദു കൾച്ചറൽ ട്രസ്റ്റിന്റെ ചെയർമാനുമായ മുതിർന്ന മാധ്യമപ്രവർത്തകൻ ആർകെ മട്ടൂ പറഞ്ഞു,

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

കശ്മീരിനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ ‘ദി ലോസ്റ്റ് ഷാംഗ്രി-ലാ: ഗ്ലിംപ്‌സസ് ഓഫ് ഏൻഷ്യന്റ് കാശ്മീർ’ എന്നിവ ഉൾപ്പെടുന്നു. ബെംഗളൂരു പ്രസ് ക്ലബിലെ ആജീവനാന്ത അംഗമായ സപ്രു, പകർച്ചവ്യാധിയും പ്രായാധിക്യവും കാരണം കഴിഞ്ഞ രണ്ട് വർഷമായി ക്ലബ് സന്ദർശിച്ചിട്ടില്ലയെന്നും, മട്ടൂ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts