തുടർകഥയായി കെട്ടിട തകർച്ച ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു : ഒരു മാസത്തിനുള്ളിൽ കെട്ടിടങ്ങളുടെ തുടർച്ചയായ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുക ആണ് സംസ്ഥാനം,അതിന്റെ പട്ടികയിൽ ഒന്നുകൂടെ ചൊവ്വാഴ്ച രാത്രി വൈകി റിപ്പോർട്ട് ചെയ്തു.നാല് നില കെട്ടിടം ഒരു നൂലിൽ തൂങ്ങിക്കിടക്കുകയായിരുന്നു.മഹാലക്ഷ്മി ലേഔട്ടിന് പരിധിയിലെ വൃഷഭവതി നഗർ വാർഡ് ആണ് സംഭവം. മഴയെ തുടർന്ന് അതിന്റെ അടിത്തറ ഒലിച്ചുപോയിക്കുകയായിരുന്നു.

കെട്ടിടത്തിൽ താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപെടുത്തുകയും കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്നും അല്ലെങ്കിൽ സുരക്ഷ കണക്കിലെടുത്ത് സുരക്ഷിതമായി താഴേക്ക് വലിക്കേണ്ടി വരുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

എക്സൈസ് മന്ത്രി ഗോപാലയ്യ, ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (വെസ്റ്റ്) ഡോ. ബസവരാജു എന്നിവർ രാത്രി വൈകി സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു.

15 മുതൽ 20 വർഷം വരെ പഴക്കമുള്ള ഈ കെട്ടിടം കമല നഗറിലെ ശങ്കർ നാഗ് ബസ് സ്റ്റാൻഡിന് തൊട്ടുപിന്നിൽ 15X40 അളവിലുള്ള സ്ഥലത്താണ് നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ ആളപായമില്ല. കെട്ടിടത്തിൽ ആകെ ആറ് കുടുംബങ്ങളെ മാറ്റി താമസിച്ചു.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
[masterslider id="10"]

Related posts