തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരതയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വേദാന്ത കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത നടപടിയെ രാഹുല്‍ അപലപിച്ചു. വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നീതിനിഷേധത്തിനെതിരെ സമരം ചെയ്ത ജനങ്ങളെയാണ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വേദാന്ത കമ്പനിക്കെതിരായുള്ള സമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താനെന്ന് രാഹുല്‍ പറഞ്ഞു.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി നടത്തി വന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് അധികസേനയെ വിന്യസിപ്പിച്ചു. നിരോധനാജ്ഞ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us