സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ 14ന് മൈസൂരു സർവകലാശാലാ റജിസ്ട്രാറിന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതു വൈകിയതിനെ തുടർന്ന് വീണ്ടും തിങ്കളാഴ്ച വൈസ് ചാൻസലർക്ക് കമ്മിഷൻ നോട്ടിസ് അയച്ചു. തുടർന്നാണ് സസ്പെൻഷൻ. അതേ സമയം വ്യക്തമായ അന്വേഷണം നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് പ്രഫ.മഹേഷ് ചന്ദ്ര ഗുരു ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടി ആയിരുന്നില്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധരാമക്ക് വേണ്ടി പ്രചരണം നടത്തിയ പ്രൊഫസർമാർക്ക് പണി കിട്ടി.
