എന്നാൽ കാവേരിയിലെ അണക്കെട്ടുകളിൽ വെള്ളമില്ലെന്നു പറഞ്ഞു കർണാടക ഈ ആവശ്യം തള്ളി. ഇതെ തുടർന്നാണു സിദ്ധരാമയ്യയും കർണാടക പ്രിൻസിപ്പൽ സെക്രട്ടറിയുമായി നേരിട്ടു ചർച്ചയ്ക്കു തമിഴ്നാട് ശ്രമിക്കുന്നത്. ഇതിനിടെ കാവേരി നദീജല പ്രശ്നത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി ഉടൻ ഉണ്ടായേക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ മണ്ഡ്യയിൽ കെആർഎസ് അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കാവേരി നദീജല തര്‍ക്കം പുതിയ തലത്തിലേക്ക്;ചർച്ചയ്ക്കു സമയം ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി.
