ബെംഗളൂരു: സംസ്ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ മൂന്നാഴ്ചകൾക്ക് ശേഷം പുനരാരംഭിച്ചു. മിക്ക സ്കൂളുകളിലും ആദ്യദിനം 70 ശതമാനത്തിന് മുകളിലായിരുന്നു ഹാജർനില. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മന്ത്രി സഭ യോഗത്തിൽ നേരിട്ടുള്ള ക്ലാസുകൾക്ക് വീണ്ടും അനുമതി ലഭിച്ചത്. സർക്കാർ നിർദേശമനുസരിച്ച് വിദ്യാർഥികളെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കിയതിന് ശേഷമാണ് ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചത്. അതേസമയം ചില സ്വകാര്യസ്കൂളുകൾ അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച ക്ലാസുകൾ ആരംഭിച്ചില്ല. അധ്യാപകർക്ക് അസുഖം ഭേദമായതിനുശേഷം ക്ലാസുകൾ പുനരാരംഭിക്കുന്നമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾ അറിയിച്ചു.
Read More