ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ച ഭർത്താവ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ച പ്രതി രാകേഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൂനെയിൽ നിന്നുള്ള പ്രതിയായ രാകേഷിനെ ഇന്നലെ രാത്രി വൈകി കോറമംഗലയിലെ വസതിയിൽ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി.

വാദം കേട്ട ജഡ്ജി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു.

മാർച്ച് 26 ന് ഹുളിമാവു പ്രദേശത്തെ ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിൽ വെച്ച് രാകേഷ് ഭാര്യ ഗൗരി സാംബേക്കറിനെ (32) കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം ഒരു സ്യൂട്ട്കേസിൽ തിരുകി. സ്യൂട്ട്കേസ് കൊണ്ടുപോകുന്നതിനിടെ അതിന്റെ ഹാൻഡിൽ മുറിഞ്ഞുപോയി.

തുടർന്ന് രാകേഷ് സ്യൂട്ട്കേസ് വീട്ടിൽ വച്ചിട്ട് കാറിൽ പൂനെയിലേക്ക് പോയി. പിന്നീട്, മാർച്ച് 27 ന്, രാകേഷ് ഗൗരിയുടെ സഹോദരനെ വിളിച്ച് “ഗൗരിയെ കൊലപ്പെടുത്തിയെന്ന്” പറഞ്ഞു. , വഴിയിൽ വെച്ച് രാകേഷ് വിഷവും കഴിച്ചു, തുടർന്ന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി എന്നും പോലീസ് പറഞ്ഞു.

ഉടൻ തന്നെ ലോക്കൽ പോലീസ് രാകേഷിനെ സതാരയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട്, പൂനെ പോലീസിൽ നിന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഹുളിമാവു പോലീസ് സ്റ്റേഷൻ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us