ബെംഗളൂരു: ജനുവരിയിൽ പ്രയാഗ്രാജിൽ മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ബെലഗാവി സ്വദേശികളായ നാല് പേരുടെയും കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ വീതം ധനസഹായം നൽകി.
ദുരിതാശ്വാസത്തിനായി യുപി സർക്കാർ ആർടിജിഎസ് വഴി ഇരകളുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ നിക്ഷേപിച്ചു.
മൗനി അമാവാസി ദിനത്തിൽ സ്നാനത്തിനിടെയാണ് പ്രയാഗ്രാജിൽ തിക്കിലും തിരക്കിലും ഇവർ പെട്ടത്. സംഭവത്തിൽ മരിച്ച ബെലഗാവിയിൽ നിന്നുള്ള അമ്മയും മകളും ദമ്പതികളായ ജ്യോതി ഹത്തരാവത്ത്, മേഘ ഹത്തരാവത്ത്, അരുൺ കോപ്പർഡെ, മഹാദേവി ബവനൂർ എന്നിവരും ഉൾപ്പെടുന്നു.
യുപി സർക്കാർ ദുരിതാശ്വാസം പ്രഖ്യാപിച്ച് നാൽപ്പത് ദിവസങ്ങൾക്ക് ശേഷമാണ് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത്. നാല് കുടുംബങ്ങൾക്കും ദുരിതാശ്വാസം നൽകുന്നതിനായി കർണാടക സർക്കാരിന് ശുപാർശ അയച്ചിട്ടുണ്ടെന്നും ബെലഗാവി ഡിസി മുഹമ്മദ് റോഷൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.