എന്ത് പദവി നൽകിയാലും ബിജെപിയിലേക്ക് പോകില്ല; സിദ്ധരാമയ്യ 

ബെംഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച്‌ നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്.

ബി.ജെ.പി-ആർ.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്.

ശൂദ്രർ-ദലിതർ, സ്ത്രീകള്‍ എന്നിവർക്ക് ആർഎസ്‌എസ് സങ്കേതത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോള്‍ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബിജെപിയും ആർഎസ്‌എസും സാമൂഹിക നീതിക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട് അവർക്ക് സംവരണം ഇഷ്ടമല്ല. സംവരണം ഭിക്ഷയല്ല. അത് അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവകാശമാണ്. സമൂഹത്തില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം സംവരണം നിലനില്‍ക്കണം.

സ്വാതന്ത്ര്യത്തിനും ബ്രിട്ടീഷുകാർക്കും മുമ്പ് ശൂദ്രരായ നമുക്ക് പഠിക്കാൻ അവകാശമുണ്ടായിരുന്നോ. സ്ത്രീകള്‍ക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ?. ഭർത്താവ് മരിച്ചയുടൻ ഒരു സ്ത്രീക്ക് സ്വയം ജീവനോടെ തീയില്‍ ചാടിമരിക്കേണ്ടി വരുമായിരുന്നു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നടന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

നമ്മുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് അവർ ആഗ്രഹിക്കുന്നത്.

ഇത് ശരിയായി ജനങ്ങള്‍ മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts