’25 ലക്ഷത്തിനാണ് തൃഷ ഒരു രാഷ്ട്രീയക്കാരന്റെ കൂടെ കിടന്നത്’ രാഷ്ട്രീയ നേതാവിന്റെ പരാമർശം പുകയുന്നു 

ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻ തൃഷ കൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മാസങ്ങള്‍ക്ക് ശേഷം, നടി വീണ്ടും വിവാദത്തിൽ.

എഐഎഡിഎംകെ മുൻ നേതാവ് എവി രാജു അടുത്തിടെ തമിഴ് നടിക്കെതിരെ ചില അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയിരുന്നു.

25 ലക്ഷം രൂപയ്ക്ക് ഒരു രാഷ്ട്രീയക്കാരൻ്റെ കൂടെ തൃഷ കിടന്നുവെന്നാണ് ഇയാള്‍ ആരോപിച്ചത്.

അയാളുടെ നിന്ദ്യവും അശ്ലീലവുമായ പരാമർശത്തിന് ശേഷം, താൻ നിയമനടപടി സ്വീകരിക്കുകയാണെന്ന് നടി പങ്കിടുകയും വക്കീല്‍ നോട്ടീസിൻ്റെ ഒരു ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശ്രദ്ധ നേടുന്നതിനായി ഏത് തലത്തിലേക്കും തരം താഴ്ന്ന ജീവിതങ്ങളെയും നിന്ദ്യരായ മനുഷ്യരെയും ആവർത്തിച്ച്‌ കാണുന്നത് വെറുപ്പുളവാക്കുന്നതാണെന്ന് തൃഷ പറയുന്നു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങള്‍ ഉയർന്നിരുന്നു.

എ.വി രാജുവിനെതിരെ പരാതി നല്‍കുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ രാജുവിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് തൃഷ.

തന്നോട് മാപ്പ് പറയണമെന്നും തൃഷ ആവശ്യപ്പെടുന്നുണ്ട്.

തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇന്റർനെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയില്‍ സമാനമായ പരാമർശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതല്‍ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

നോട്ടീസ് ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ എവി രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അഞ്ചു ലക്ഷത്തിലധികം സർക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

യുട്യൂബില്‍ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു.

നോട്ടീസിലെ ആവശ്യങ്ങള്‍ പാലിക്കാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി.

മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയത്.

രാജുവിന്റെ ആരോപണത്തിന് ആരാധകരില്‍ നിന്നും സിനിമാ പ്രവർത്തകരില്‍ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്.

ചെന്നൈ കൂവത്തൂരിലെ ബീച്ച്‌ സൈഡ് റിസോർട്ടില്‍ തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച്‌ നിർത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോർട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്റെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts