പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ഒന്നരകോടി നഷ്ടപരിഹാരം

ബെംഗളൂരു: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി 1 .5 കോടി നഷ്ടപരിഹാരം നൽകാൻ ദേശിയ ഉപഭോക്ത്ൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. പ്രൊമനേഡ് റോഡിലെ സന്തോഷ് ആശുപത്രിക്കെതിരെയാണ് വിധി. ശസ്ത്രക്രിയയിൽ കപാലി 35 ഗർഭസ്ഥ ശിശു എന്നിവരാണ് മരിച്ചത്.

ആശുപത്രി 1 .5 കോടി രൂപയും അനസ്തേഷ്യ നൽകിയ ഡോക്ടർ 10 ലക്ഷം രൂപയും നൽകണം. ചികിത്സയ്ക്കിടെ ഉണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. കാപാലിയുടെ ഭർത്താവ് പാരീക്ഷിത്ത് ദലാൽ നൽകിയ പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ നൽകിയ പരാതിയിൽ നൽകിയ കേസിൽ വാദം തുടരുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us