പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത യുവാവ് മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ മരിച്ചനിലയിൽ

രാമനാഥപുരം: ശനിയാഴ്ച കീലത്തൂവൽ പോലീസ് സ്റ്റേഷനിലെ അന്വേഷണത്തിന് മണിക്കൂറുകൾക്ക് ശേഷം  കോളേജ് വിദ്യാർത്ഥി ഞായറാഴ്ച പുലർച്ചെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. നീർകൊഴിനേന്തൽ ഗ്രാമത്തിൽ താമസിക്കുന്ന എൽ മണികണ്ഠൻ (20) എന്ന അവസാന വർഷ വിദ്യാർത്ഥിയാണ് മരിച്ച യുവാവ്.

ശനിയാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെയും സുഹൃത്തുക്കളെയും പോലീസ് തടഞ്ഞു. സുഹൃത്തുക്കൾ ബൈക്ക് നിർത്തിയപ്പോൾ മണികണ്ഠൻ ബൈക്ക് നിർത്താത്തതിനെ തുടർന്ന് പോലീസ് മണികണ്ഠനെ പിന്തുടര്ന്ന് പിടികൂടുകയും ചോദ്യം ചെയ്യുന്നതിനായി കീലത്തൂവല് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെയും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

പോലീസ് മണികണ്ഠന്റെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് സ്‌റ്റേഷനിൽ എത്തിയ അമ്മയും അനുജനും ചേർന്ന് മണികണ്ഠനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾക്ക് ശേഷം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മണികണ്ഠനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുതുകുളത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ആന്തരികാവയവങ്ങൾ പരിശോധിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് എസ്പി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts