വീടുകളിൽ കയറിയ മഴ വെള്ളം വറ്റിക്കാൻ ബുദ്ധിമുട്ടി നാട്ടുകാർ

ബെംഗളൂരു: കനത്ത മഴയിൽ പാർപ്പിട സമുച്ചയങ്ങൾ വെള്ളത്തിനടിയിലായി ഏകദേശം നാല് ദിവസം കഴിഞ്ഞിട്ടും, നിരവധി വീടുകളുടെ പരിസരത്ത് നിന്ന് വെള്ളം പമ്പ് ചെയ്തിട്ടില്ല. വെള്ളം വറ്റിച്ചതിന് ശേഷം മാത്രമേ വീടിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും കഴിയൂ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേക്കുമെന്ന് നിവാസികൾ പറയുന്ന സർജാപൂർ, യമലൂർ, സമീപ പ്രദേശങ്ങൾ എന്നിവ അധികൃതർ സന്ദർശിച്ചു.

ജോലികൾ ഇതേ വേഗത്തിൽ തുടർന്നാൽ വെള്ളം വറ്റിക്കാൻ 10-15 ദിവസം കൂടി വേണ്ടിവരുമെന്നും നിലവിൽ, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റിന് പുറമെ താമസക്കാരും അസോസിയേഷനും ചേർന്ന് 10 മുതൽ 12 വരെ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും യമലൂരിലെ ഉയർന്ന നിലവാരത്തിലുള്ള എപ്‌സിലോൺ റെസിഡൻഷ്യൽ വില്ലസിലെ താമസക്കാരനും മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ അനീസ് അഹമ്മദ് പറഞ്ഞു. എല്ലാ പമ്പുകളുടെയും കൂട്ടായ ശേഷി 100 മുതൽ 150 വരെ എച്ച്പി മാത്രമാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെള്ളം വറ്റിക്കാൻ, ഞങ്ങൾക്ക് 500-1,000 എച്ച്പി ശേഷി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യാഴാഴ്ച അപ്പാർട്ട്‌മെന്റ് സന്ദർശിച്ചു, തന്നാൽ കഴിയുന്നത് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, നിർദ്ദിഷ്ട പരിഹാരങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലന്നും അഹമ്മദ് പറഞ്ഞു. കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പമ്പുകൾ വാങ്ങാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇവിടെയുള്ള 100ൽ 80 വീടുകളും 1 അടി മുതൽ 8 അടി വരെ താഴ്ചയിലുള്ള വെള്ളത്തിനടിയിലാണെന്നും താമസക്കാർ ഹോട്ടലുകളിലോ ബന്ധുവീടുകളിലോ ഒക്കെയാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

അതേസമയം, തങ്ങളുടെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ആശങ്കയിലാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ. പമ്പുകൾ ഉപയോഗിച്ച് തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും, മെഷീനുകൾ തണുപ്പിക്കുന്നതിന് ഇടയിൽ 10 മിനിറ്റ് ഇടവേളകൾ മാത്രമേ ഉള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts