വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; അധ്യാപകനെതിരെ വിരൽ ചൂണ്ടി പിതാവ്.

SUICIDE

ബെംഗളൂരു: പ്രോജക്ട് റെക്കോർഡ് നിരസിച്ച അധ്യാപകൻ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി (20) ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന ബി ഭരതാണ് കൊല്ലപ്പെട്ടത്. തന്റെ മകന്റെ അസ്വാഭാവിക മരണത്തിന് സ്വകാര്യ കോളേജ് അധ്യാപകൻ രാഹുലിനും കോളേജ് ചെയർമാൻ ഗണേഷ് റാവുവിനുമെതിരെ ഭരതിന്റെ പിതാവ് ഭാസ്‌കർ ആർ ഉർവ പോലീസിന് പരാതി നൽകി.

2020-21ൽ കോളേജിൽ പ്രവേശനം നേടിയ സമയത്ത് 60,000 രൂപ സംഭാവനയും 70,000 രൂപ ട്യൂഷൻ ഫീസും അതിനുപുറമെ 2021-22ൽ 25,000 രൂപയും കൂടി നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. കൂടാതെ ചില അധ്യാപകർ ക്ലാസെടുക്കാത്തതിനാൽ തന്റെ പഠനത്തെ ബാധിച്ചതായും അദ്ധ്യാപകരിൽ ഒരാൾ – രാഹുൽ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ തന്നെ അപമാനിക്കാറുണ്ടെന്നും അത് തനിക്ക് വേദനിപ്പിച്ചതായും ഭരത് പിതാവിനോട് പറഞ്ഞിരുന്നു.

തന്റെ മകന് നീതി ലഭ്യമാക്കുന്നതിനും മറ്റൊരു വിദ്യാർത്ഥിക്കും സമാനമായ വിധി ഉണ്ടാകാതിരിക്കാൻ ഭരത്തിന്റെ പിതാവ് അധ്യാപകൻ രാഹുലിനെതിരെയും കോളേജ് ചെയർമാൻ ഗണേഷ് റാവുവിനെതിരെയും അന്വേഷണ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 34 (പൊതു ഉദ്ദേശ്യം മുൻനിർത്തി നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us