പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി ; ഡിസംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും

ബെംഗളൂരു : ഭവനനിർമ്മാണ വകുപ്പിന്റെ പദ്ധതികൾ യാഥാർത്ഥ്യമായാൽ, നഗരങ്ങളിലെ പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി അടുത്ത മാസം ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ കാലത്ത് 2016ൽ വിഭാവനം ചെയ്ത പദ്ധതി ഒരു ലക്ഷം വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 2018ൽ വീടുകൾ നിർമിക്കാൻ സർക്കാർ ടെൻഡർ വിളിച്ചിരുന്നുവെങ്കിലും ഭൂമി ക്ഷാമം കാരണം ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ അധികൃതർക്ക് വലിയ കടമ്പയായി മാറി.

പിന്നീട് കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കർണാടകയിലെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. എങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദ്ധതിക്ക് ആക്കം കൂട്ടി. ആഗസ്റ്റ് 15 ന് യെദ്യൂരപ്പ ആദ്യ 6,000 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ഈ വർഷം മെയ് മാസത്തിൽ ഭവന മന്ത്രി വി സോമണ്ണ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയതോടെ മാറ്റം ഉണ്ടായി.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

പദ്ധതി പ്രകാരം ഓരോ വീടിനും ജനറൽ വിഭാഗത്തിന് അഞ്ച് ലക്ഷം രൂപയും എസ്‌സി, എസ്ടി ഗുണഭോക്താക്കൾക്ക് 4.2 ലക്ഷം രൂപയുമാണ് ചെലവ്. അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി മോദിയെ കണ്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന സബർബൻ റെയിൽ പദ്ധതി ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ആരംഭിക്കുന്നതിനായി ഡിസംബറിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 4,000 വീടുകൾ പൂർത്തീകരിക്കുമെന്ന് ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങൾ പറഞ്ഞു. നഗരത്തിലുടനീളം 65,000 വീടുകൾ നിർമ്മിക്കാനുള്ള സ്ഥലവും അനുമതിയും ഞങ്ങൾക്കുണ്ട്, അതിൽ 42,000 എണ്ണം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 316 ഏക്കറിൽ 46 സ്ഥലങ്ങളിൽ വീടുകൾ നിർമ്മിക്കുന്നു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us