നാടകീയ രംഗങ്ങൾക്കൊടുവിൽ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പുറത്ത് വന്നത് അനധികൃത സ്വത്ത് സമ്പാദിച്ചതിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ

ബെംഗളൂരു: നാടകീയ രംഗങ്ങൾക്കൊടുവിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പുറത്ത് വന്നത് അനധികൃത സ്വത്ത് സംബാധനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ. കര്‍ണാടക അഡ്മിനിസ്‌ട്രേറ്റിവ് ഉദ്യോഗസ്ഥ ബി.സുധയുടെ അഞ്ച് വസതികളിലായി അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) റെയ്ഡാണ് കഴിഞ്ഞ ദിവസം നടന്നത്.

എസിബി അധികൃതര്‍ രാവിലെ സുധയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ വലിയ നാടകം തന്നെ അരങ്ങേറിയിരുന്നു. റെയ്ഡിന് വന്നവരെ കണ്ട നിമിഷം സുധ ബഹളം വയ്ക്കാന്‍ തുടങ്ങുകയും വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.

വാതില്‍ തുറക്കാന്‍ ലോക്കല്‍ പോലീസിനെ കൊണ്ടുവരുമെന്നും അതോടെ എല്ലാവരും റെയ്ഡിനെക്കുറിച്ച് അറിയുമെന്നും എസിബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനുശേഷം മാത്രമാണ് അവര്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് അനുവദിച്ചത്. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കണ്ടെത്തി.

റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐടി-ബിടി വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന സുധയ്ക്കെതിരെ 2020 ജൂണില്‍ അനധികൃത സ്വത്തുക്കള്‍ക്കും ക്രമക്കേടുകള്‍ക്കും കേസെടുത്തിട്ടുണ്ടെന്ന് എസിബി വ്യക്തമാക്കി.

എഫ്ഐആറിനെ അടിസ്ഥാനമാക്കി ആറ് സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തി. ബെംഗളൂരുവിലെ തിന്ദ്ലു, യെലഹങ്ക എന്നിവിടങ്ങളിലെ വീടുകള്‍, മൈസുരു, ഉഡുപ്പി എന്നിവിടങ്ങളിലെ അവളുടെ സുഹൃത്തിന്റെ വസതികള്‍, ലാല്‍ബാഗ് റോഡിലെ ശതിനഗറിലെ നിലവിലെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

അഞ്ച് മണിക്കൂറിലധികം റെയ്ഡ് നടന്നു. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബയോടെക്‌നോളജി വകുപ്പിലെ ഉദ്യോഗസ്ഥ കൂടിയായ സുധയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പത്തുലക്ഷം രൂപയും ഒരു ആഢംബര വാഹനവും എസിബി പിടിച്ചെടുത്തിട്ടുണ്ട്.

ഇവരുടെ പക്കല്‍ നിന്ന് എത്ര രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തുവെന്ന കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ മുന്‍ സ്‌പെഷല്‍ ലാന്‍ഡ് അക്വസിഷന്‍ ഉദ്യോഗസ്ഥയായിരുന്നു സുധ. അഴിമതി വിരുദ്ധ പരിസ്ഥിതി ഫോറം പ്രസിഡന്റ് ടി ജെ അബ്രഹാം കോടതിയില്‍ പരസ്യമായ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സുധ എസിബിയുടെ അന്വേഷണത്തിന് കീഴിലായത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുധ അഴിമതിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. റെയ്ഡ് നടത്താന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് എസിബി പ്രവര്‍ത്തിച്ചതെന്ന് എസിബി പത്രക്കുറിപ്പില്‍ പറയുന്നു. സുധയുടെ ഭര്‍ത്താവ് സ്ട്രോയിനി പെയ്സ് ഒരു കന്നഡ ചലച്ചിത്ര നിര്‍മ്മാതാവാണ്, അവരുടെ മകനെ ഒരു ഹോം പ്രൊഡക്ഷനുമായി 2018 ല്‍ സമാരംഭിക്കാന്‍ ശ്രമിച്ചുവെന്ന് എബ്രഹാം പറഞ്ഞു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

”താന്‍ 2019 ജൂണിലും 2020 ജനുവരിയിലും എസിബിയോട് പരാതിപ്പെട്ടിരുന്നു. പക്ഷേ അവര്‍ അത് ഗൗരവമായി എടുത്തില്ല. താന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ഈ വര്‍ഷം ജൂണില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവളുടെ ഇടപെടലിനെക്കുറിച്ചുള്ള രേഖകളും മറ്റ് വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഫയലിലും ഒപ്പിടാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള സുധയുടെ റെക്കോര്‍ഡിംഗുകള്‍ തന്റെ പക്കലുണ്ടായിരുന്നു” എന്ന് എബ്രഹാം പറഞ്ഞു.

സുധയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും കണ്ടെടുത്ത കാര്യം എസിബി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോപ്പര്‍ട്ടി രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ രേഖകളും വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്.

ഇതുവരെ കണ്ടെടുത്തവ മാത്രം നോക്കിയാല്‍ തന്നെ വരുമാനത്തില്‍ നിന്നും സമ്പാദിക്കാവുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥ ആയിരുന്ന സമയത്ത് ഭൂമി ഇടപാടുകള്‍ക്കായി സുധ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഇടനിലക്കാര്‍ വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിനായാണ് കൈക്കൂലി കൈപ്പറ്റിയതെന്നാണ് ആരോപണം. സുധയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് വരികയാണെന്നും പ്രാഥമിക നിഗമനത്തില്‍ ഇവര്‍ക്ക് ഒരുകോടിയലധികം രൂപയുടെ അനധികൃത വരുമാനം ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts