റാഗിങ്ങിന്റെ പേരിൽ ആവലഹള്ളി ഈസ്റ്റ് പോയിന്റ് കോളേജിൽ മലയാളിയായ മുസ്ലീം വിദ്യാർത്ഥിക്കേൽക്കേണ്ടി വന്നത് ക്രൂര പീഡനം;മർദ്ദനത്തിനും വധ ഭീഷണിക്കും പുറമെ പണവും തട്ടിയെടുത്തു;വിദ്യാർത്ഥി നാട്ടിൽ ചികിൽസയിൽ;പ്രതികളിൽ മലയാളികളും.

ബെംഗളൂരു :  സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ് സഹിക്കാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളിയുവാവ്.

ആവലഹള്ളി ഈസ്റ്റ് പോയിൻറ് കോളേജിലെ ബിബിഎ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അൽ അമീൻ അൻസാരി (22) ആണ് വധഭീഷണിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.

മലയാളികൾ ഉൾപ്പെടെ 15 പേരാണ് റാഗിംഗ് നടത്തിയത് മർദ്ദനത്തിനും വധഭീഷണിയും പുറമേ ഇവർ പണം തട്ടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത് പോലീസ് കേസെടുത്തു.

കോളേജിൽ ചേർന്ന ഓഗസ്റ്റ് 27 മുതൽ പീഡനം തുടങ്ങിയിരുന്നു. അന്ന് വൈകീട്ട് അഞ്ചിന് മുറിയിലെത്തിയപ്പോൾ 15 പേർ ചേർന്നു രാത്രി 10:30 വരെ മുറിയിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് 3000 രൂപ തട്ടിയെടുത്തു .

അടുത്ത മാസം ഫോണിൽ വിളിച്ച് ഇവരിൽ ഒരാളുടെ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.

വിസമ്മതിച്ചപ്പോൾ വലിച്ചിഴച്ചുകൊണ്ടുപോയി പണം നൽകാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയും താടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു.

വീണ്ടും മർദ്ദനം തുടർന്നു രണ്ടു പേർ മരക്കഷണം ഉപയോഗിച്ച് തലക്കടിച്ചു തുടർന്ന് മൂക്കിൽ നിന്ന് ചോര വന്നു.

രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും തറയിലേക്ക് ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചു.

പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി .ഭയത്തോടെ നാട്ടിലെത്തിയ അൻസാരിയെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷയം സംബന്ധിച്ച് കോളേജിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

ഇതേ കോളേജിൽ നഴ്സിങ് കോഴ്സിന് പഠിക്കുന്ന രാഹിൽ, അമീർ, മുബാസിൽ, മുസ്തഫ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us