ചേലാകർമ്മം സ്വകാര്യതയുടെ ലംഘനം; സ്ത്രീകൾ വളർത്തു മൃഗങ്ങളല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭർത്താവിന്‍റെ ഇഷ്ടം പിടിച്ചുപറ്റാൻ സ്ത്രീകൾ ചേലാകർമ്മം നടത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി.

ഭർത്താവിന്‍റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകൾ ചേലാകർമ്മം നടത്തേണ്ട ആവശ്യം എന്താണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, സ്ത്രീകൾ വളർത്തുമൃഗങ്ങള്‍ ആണോയെന്നും ചോദിച്ചു.

സ്ത്രീകൾക്ക് അവരുടേതായ അസ്തിത്വമുണ്ടെന്നും ചേലാകർമ്മം സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നടപ്പിലുണ്ടായിരുന്ന പ്രാകൃത നിയമം കേരളത്തിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സാക്ഷര സമ്പന്നരെന്ന് അഹങ്കരിക്കുന്ന കേരള ജനതയും അന്ധവിശ്വാസങ്ങളില്‍ അടിപ്പെട്ട് പെണ്‍കുട്ടിയുടെ ജീവന്‍വെച്ച് പന്താടുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയമാകുന്നത്.

അതേസമയം ചേലകർമ്മം നിരോധിക്കുന്നതിനെ പിന്തുണച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts