മദ്യത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ കണക്ക് നൽകൽ, കൂടുതൽ സമയം പ്രവർത്തിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങളുടെ പേരിലാണ് മദ്യശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാറിൽ നിന്ന് ഒരു വ്യക്തിക്കു നൽകാവുന്ന മദ്യത്തിനു പരിധിയില്ല. എന്നാൽ എംആർപി ഷോപ്പുകളിൽ ഒരു വ്യക്തിക്ക് പരമാവധി 2.2 ലീറ്റർ ബിയറും 750 മില്ലി ലീറ്റർ മദ്യവുമേ നൽകാൻ പാടുള്ളു. ഇത്തരം നിബന്ധനകൾ ലംഘിച്ച മദ്യശാലകളും അടച്ചുപൂട്ടി. പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസ് വകുപ്പും ചേർന്ന് 3.65 ലക്ഷം ലീറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
പെരുമാറ്റച്ചട്ടം ലംഘിച്ച 793 മദ്യശാലകൾക്ക് താഴിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി തുറക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം മാത്രം.
