വേദനിക്കുന്നവർക്ക് സാന്ത്വനമേകി ബെംഗളൂരു നഗരത്തിൽ കെ.എം.സി.സി യുണ്ട്.

കെ എം സി സി യുടെ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾ ബെംഗളൂരു നഗരത്തിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം അറിവുള്ളതാണ്, അശരണരേയും അപകടം പറ്റിയ പറ്റിയവരേയും ജാതി മത വർണ വ്യത്യാസങ്ങൾ മറികടന്ന്കെ  എം സി സി കൈ മെയ് മറന്ന് സഹായിക്കാറുണ്ട്, അതിന് നിദർശനമായ ഒരു വാർത്ത കൂടി.

രണ്ട് മാസം മുന്നെ ശക്തമായ തലവേദനയെ തുടർന്ന് പരിശോധനക്കെത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശിനി രാധക്കാണ് കെ എം സി സി യുടെ സഹായം ലഭിച്ചത്, മുൻപ്  യുവതിക്ക് ട്യൂമറാണെന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

പിന്നീട് തിരുവനന്തപുരം ആർ സി സിയിലെ ഡോക്ടർമാരുടെ സഹായം തേടുകയും ആറ് മാസത്തേക്കുളള ഗുളിക കൊടുത്തു ഇത് കഴിച്ചതിന് ശേഷം വരാൻ ആവശ്യപ്പെടുകയും  ചെയ്തു.

ഒരു മാസത്തിന് ശേഷം ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചക്കരകല്ല് പാലീയേറ്റീവ് സെൻ്ററിൽനിന്ന് ബെംഗളൂരു കെ എം സി സി യെ ബന്ധപ്പെടുകയും ഇവിടെയുളള ആശുപത്രിയിൽ ചിക്തിസയ്ക്ക് സഹായം തേടുകയും ചെയ്തു.

പ്രശസ്തമായ നിംമ്ഹാൻസ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചു വിധക്തരായ ഡോക്ടർമാരെ കൊണ്ട് പരിശോധിപ്പിച്ചു അടുത്ത മാസം ശസ്ത്രക്രിയക്കുളള ഒരുക്കങ്ങളോടെ വരാൻ അവിടെ നിന്നും ഡോക്ടർ പറഞ്ഞു വേദനക്കുളള മരുന്നും കൊടുത്തു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

ശരീരം ആകെ വേദനകൊണ്ട് തളർന്ന് നടക്കാൻ പോലുമാകാതെ രാവിലെ ബെംഗളൂരുവിൽ എത്തിയ ആ കുടുംബിനിയുടെ മനസ്സിൽ പ്രതീക്ഷയുടെ വെട്ടം തെളിയിച്ച് പ്രഭാതം മുതൽ സന്ധ്യമയങ്ങുന്നത് വരെ ജാതി മത ചിന്തകളില്ലാതെ മാനുഷിക മൂല്യം ഉയർത്തികാട്ടി
കൂടെ നിന്ന് സ്വന്തനമേകി കെ എം സി സി പ്രർത്തകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി
[masterslider id="10"]

Related posts