കാവേരി പ്രശ്നങ്ങൾക്കിടയിലും ദസറയുടെ ഒരുക്കങ്ങൾ തുടരുന്നു;സമയപ്പട്ടികയുടെ പേരിൽ സർക്കാറും രാജകുടുംബവും തമ്മിൽ ഭിന്നത.

മൈസൂരു : മൈസൂരു ദസറയുടെ പ്രധാന ആകർഷണമാണല്ലോ ജാബോ സവാരി എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയപ്പട്ടികയിൽ രാജകുടുംബവും ജില്ലാ അധികാരികളും തമ്മിൽ ഭിന്നത ഉടലെടുത്തു. രാജകുടുംബം നേരിട്ട് സമയ വിവരം പുറത്തിറക്കിയതാണ് ഭിന്നത കാരണം ,സാധാരണയായി ദസറ ആഘോഷത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് പരിപാടിയുടെ സമയ വിവരം പുറത്തിറക്കാറുള്ളത്. ഇത് പിന്നീട് രാജകുടുംബാംഗങ്ങൾക്ക് കൈമാറുകയാണ് പതിവ് ,എന്നാൽ ഇത്തവണ കാവേരി പ്രക്ഷോഭങ്ങൾ കാരണം ഒരുക്കങ്ങൾ മന്ദഗതിയിൽ ആയിരുന്നു, അതാണ് രാജകുടുംബത്തിന്റെ വേറിട്ട തീരുമാനത്തിന് പിന്നിൽ. ദസറയുടെ ചുമതല മന്ത്രി എച്ച്.സി. മഹാദേവ പ്പക്ക് ആണ്.

ഇപ്രാവശ്യം 11 ദിവസമാണ് ദസറ ആഘോഷങ്ങൾ എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു എന്നാൽ മൈസൂരു രാജകുടുംബം എല്ലാവർഷത്തെയും പോലെ 10 ദിവസം ആഘോഷിക്കാനാണ് താൽപര്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us