സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടാനിരിക്കെ ഡി കെയുടെ മന്ത്രിസ്ഥാനം വീണ്ടും ചർച്ചയാകുന്നു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ നവരാത്രി ഉപവാസം അനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു :  നവംബറില്‍ സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതില്‍ വീണ്ടും ചര്‍ച്ച തലപൊക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയോക്കും

ഇതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ നവരാത്രിയോടനുബന്ധിച്ച് ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ. ശിവകുമാറിന്റെ ബന്ധുകൂടിയായ എച്ച്.ഡി. രംഗനാഥാണ് ഉപവസിച്ചത്.

തന്റെയും കുടുംബത്തിന്റെയും നന്മയ്ക്കും ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് ഉപവാസം നടത്തിയതെന്ന് രംഗനാഥ് പറഞ്ഞു. ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രംഗനാഥിന് പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

നവരാത്രിയുടെ ആദ്യ നാലുദിവസം താൻ പൂർണമായും ഉപവസിച്ചെന്നും എന്നാൽ, പിന്നീട് തളർച്ച കഠിനമായതോടെ രാത്രിയിൽമാത്രം പഴങ്ങൾ കഴിച്ചെന്നും രംഗനാഥ് വെളിപ്പെടുത്തി.

കർണാടകത്തിലെ മുഖ്യമന്ത്രിസ്ഥാനമാറ്റംസംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയതിന് രംഗനാഥിനും മുൻ എംപി എൽ.ആർ. ശിവരാമ ഗൗഡയ്ക്കുമാണ് കെപിസിസി അച്ചടക്കസമിതി കഴിഞ്ഞദിവസം കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

ഇരുനേതാക്കളുടെയും പ്രസ്താവനയെത്തുടർന്ന് കർണാടക കോൺഗ്രസിൽ വീണ്ടും അധികാരമാറ്റചർച്ച സജീവമായി.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചുവർഷം പൂർത്തിയാക്കുമെന്നാണ് സിദ്ധരാമയ്യ ഇതിനോട് പ്രതികരിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും സിദ്ധരാമയ്യയെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts