ബെംഗളൂരു: ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു . കനത്ത മഴയിൽ വൻ മരങ്ങൾ കടപുഴകി വീണു. റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുമൂലം വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചില റൂട്ടുകളിൽ ഗതാഗതം മന്ദഗതിയിലാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു .
ബെംഗളൂരു ട്രാഫിക് പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും മഴ കാരണം വെള്ളത്തിനടിയിലായ റോഡുകളെക്കുറിച്ചും ഗതാഗതത്തെക്കുറിച്ചും അറിയിക്കുകയും ചെയ്തു. സിബി റോഡിന് സമീപം വെള്ളം കെട്ടിനിൽക്കുന്നതിനാൽ എഎസ്‌സി സെന്ററിലേക്കുള്ള ഗതാഗതം മന്ദഗതിയിലാകും.
ഹൊരമാവിനു സമീപം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ രാമമൂർത്തിനഗറിലേക്കും, കസ്തൂരിനഗറിനു സമീപം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഹെബ്ബാളിലേക്കും, വിൻഡ്‌സർ മാനറിനു സമീപം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പിജി ഹള്ളിയിലേക്കും ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് അവർ പറഞ്ഞു.
രാത്രിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ മരങ്ങൾ കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ അഞ്ചാം മെയിൻ റോഡിലെ ചാമരാജ്പേട്ടയിൽ നിന്ന് നാലാം മെയിൻ റോഡിലേക്കുള്ള റോഡ് അടച്ചിട്ടതിനാൽ യാത്രക്കാർ ബദൽ മാർഗം ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ചന്ദ്രിക ഹോട്ടലിൽ നിന്ന് എൽആർഡിഇ ജംഗ്ഷനിലേക്കുള്ള റോഡിലും, ചാമരാജ്പേട്ട് അഞ്ചാം മെയിൻ റോഡിൽ നിന്ന് ശിവശങ്കർ സർക്കിളിലേക്കും, ശിവശങ്കർ സർക്കിളിൽ നിന്ന് ചാമരാജ്പേട്ട് അഞ്ചാം മെയിൻ റോഡിലേക്കും, കാമാക്ഷിപാളയ ബസ് സ്റ്റാൻഡിന് സമീപവും മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]