ബെംഗളൂരു : കാലവർഷം എത്തുന്നതിന് മുന്നേ ഏപ്രിൽ – മെയ് മാസങ്ങളിൽ പെയ്ത വേനൽ മഴയിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്തത് 71 മരണം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ കാര്യം വ്യകത്മാക്കിയത്.
ഈ വർഷത്തെ പ്രീമൺസൂൺ മഴ കഴിഞ്ഞ 125 വർഷത്തിനിടയിലെ പ്രീമൺസൂൺ സീസണുകളിലും മെയ് മാസത്തിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്.
മേയ് മാസത്തിൽ സംസ്ഥാനത്ത് ശരാശരി 74 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ 219 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം കൂടുതൽ. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള പ്രീമൺസൂൺ കാലയളവിൽ സംസ്ഥാനത്ത് സാധാരണയായി 115 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്, എന്നാൽ, ഇത്തവണ 286 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതു ശരാശരി സാധാരണ മഴയേക്കാൾ 149 ശതമാനം കൂടുതലാണ്.
പ്രീമൺസൂൺ കാലയളവിൽ മിന്നലേറ്റ് 48 പേർ മരിച്ചു. മരങ്ങൾ കടപുഴകി 9 പേരും , വീട് തകർന്ന് അഞ്ച് പേരും മരിച്ചു.
മുങ്ങിത്താഴ്ന്നുണ്ടായ അപകടത്തിൽ 4 ഉം മണ്ണിടിച്ചിലിൽ 4ഉം വൈദ്യുതാഘാതമേറ്റ് ഒരാളും മരിച്ചു. അതെസമയം മരണപ്പെട്ടവരുടെ അവകാശികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര നഷ്ടപരിഹാരം വിതരണം ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]