യെദ്യൂരപ്പയുടെപേരിൽ പോക്‌സോ കേസ് നൽകിയ സ്ത്രീ മരിച്ചു

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പോക്സോ കേസ് നൽകിയ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

53-കാരിയായ ഇവർക്ക് ശ്വാസകോശ അർബുദം ബാധിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇവരുടെ 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യെദ്യൂരപ്പക്കെതിരേ ബെംഗളൂരു സദാശിവനഗർ പോലീസിൽ നൽകിയ പരാതി.

കേസിലെ അന്വേഷണം സർക്കാർ സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു. സ്ത്രീക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിയത്.

മാർച്ച് 14-നാണ് ഇവർ യെദ്യൂരപ്പയുടെപേരിൽ പരാതി നൽകിയത്. പിന്നീട് പോലീസ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി.

സ്ത്രീയും മകളും ഒരു കേസുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ച് യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ആരോപണം യെദ്യൂരപ്പ നിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us