മുംബൈ മുതൽ മൈസൂരു വരെ: വൈവിധ്യമാർന്ന കലാരൂപങ്ങളിൽ തിളങ്ങി ചിത്ര സന്തേ 2024

ബെംഗളൂരു : പരമ്പരാഗത കലാസങ്കേതങ്ങൾക്ക് സമകാലിക തിരികൊളുത്തി ആധുനികതയെ ചരിത്രവുമായി ലയിപ്പിച്ച് രാജ്യമെമ്പാടുമുള്ള കലാകാരന്മാർ ചിത്ര സന്തേയിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.

അവിടെ എത്തിയ ചിലർ കലയുടെ ഒരു ലോകം തന്നെയാണ് അവിടെകണ്ടെത്തിയത്. പലപ്പോഴും ദൈനംദിന ജീവിതത്തിന്റെ കഥകൾ പോലും മറന്നുകൊണ്ട് അവർ ചിത്രത്തിൽ മുഴുകി.

മൈസൂരിരുവിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മോഹൻ കുമാർ പരമ്പരാഗത മൈസൂരു റോസ്‌വുഡ് കൊത്തുപണികളോടുള്ള നൂതനമായ സമീപനത്തിലൂടെ വേറിട്ടു നിന്നു.

അദ്ദേഹത്തിന്റെ സ്റ്റാൾ സമകാലിക ശൈലികളുമായുള്ള ക്ലാസിക്കൽ കരകൗശലത്തിന്റെ സംയോജനമാണ് പ്രദർശിപ്പിച്ചത്.

“മരം കൊണ്ട് മൃഗങ്ങളെയും ദൈവങ്ങളെയും രൂപകൽപ്പന ചെയ്യുന്ന പതിവ് ശൈലികൾക്കപ്പുറത്തേക്ക് കലാകാരന്മാർ പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അങ്ങനെയാണ് നമുക്ക് ഈ പരമ്പരാഗത കലയെ പിൻതലമുറയ്‌ക്കായി സംരക്ഷിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ നിന്നുള്ള പാച്ചു ലാൽ റോയും അദ്ദേഹത്തിന്റെ പെൺമക്കളായ റഹമത്തും റുക്‌സൽ ബാനോയും പഴയ പോസ്റ്റ്കാർഡുകളിലും എഗ്രിമെന്റ് പേപ്പറുകളിലും തങ്ങളുടെ മിനിയേച്ചർ കലാവൈഭവം പ്രദർശിപ്പിച്ചു.

“മൊബൈൽ ഫോണുകൾ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള പഴയ കാലത്ത് ഞങ്ങൾ എങ്ങനെ ആശയവിനിമയം നടത്തിയിരുന്നുവെന്ന് യുവതലമുറയെ കാണിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അതിന്, വേണ്ടി തങ്ങൾ പോസ്റ്റ്കാർഡുകളും പഴയ എഗ്രിമെന്റ് പേപ്പറുകളും ഉപയോഗിച്ച് കല നിർമ്മിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ നിന്നുള്ള സമ്മിശ്ര മാധ്യമ ശിൽപ കലാകാരനായ നവീൻ കുമാർ എം, തന്റെ ജീവിത വലുപ്പത്തിലുള്ള 3D കലാസൃഷ്ടികൾ കൊണ്ട് കാഴ്ചക്കാരുടെ മനം കവർന്നു.

കർണാടക ചിത്രകലാ പരിഷത്തിലെ പൂർവ്വ വിദ്യാർത്ഥിയായ കുമാർ, സന്തേയുടെ മുൻ പതിപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി വെളിപ്പെടുത്തി.

എന്നാൽ സ്റ്റാളുകളുടെ വിപുലീകരണം തങ്ങളുടെ ബിസിനസിനെ ബാധിച്ചതായി ചില കലാകാരന്മാർ ആരോപിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള ഗോണ്ട് കലാകാരനും പ്രശസ്ത പരമ്പരാഗത ഗോണ്ട് കലാകാരന് രമേഷ് ടെകത്തിന്റെ മകനുമായ ആശിഷ് ടെകം മുൻ പതിപ്പുകളെ അപേക്ഷിച്ച് തന്റെ ബിസിനസ്സ് കുറഞ്ഞതായി പറഞ്ഞു,

2020ലും 2023ലും താൻ ചിത്ര സന്തേയിൽ പങ്കെടുത്തു. സ്റ്റാളുകളുടെ വിപുലീകരണം കാരണം തന്നെ റോഡിൽ നിന്ന് മാറ്റി നിർത്തി. പലരും തന്റെ കലയെ ശ്രദ്ധിച്ചില്ല. അതിനാൽ, വിപുലീകരണം എന്നെ ശരിക്കും സഹായിച്ചിട്ടില്ലെന്ന് എനിക്ക് തോന്നിയതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us