രാജീവ് ഗാന്ധി വധക്കേസ്: നളിനിക്കും രവിചന്ദ്രനും ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജയില്‍ മോചനം

ബെംഗളൂരു: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശേഷിക്കുന്ന നളിനി ശ്രീഹരനും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.  ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991-ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്റെ (എൽടിടിഇ) ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്.

എജി പേരറിവാളൻ ജയിൽ മോചിതനായി ആറ് മാസത്തിന് ശേഷമാണ് മുരുകൻ, നളിനി, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, പി രവിചന്ദ്രൻ എന്നീ ആറ് പ്രതികളുടെ മോചനത്തിനുള്ള ഉത്തരവ് .

രാജീവ് വധക്കേസില്‍ തന്നെ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നളിനിക്കും രവിചന്ദ്രനും ബാധകമാണെന്ന് ബെഞ്ച് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us